കൊച്ചി: സര്‍ക്കാരിലും പോലീസിലും വന്‍ സ്വാധീനമുള്ളതുകൊണ്ടാണ് നിയന്ത്രണങ്ങളുള്ള കോവിഡ് കാലത്ത് സ്വപ്നയ്ക്ക് കേരളം വിടാന്‍ കഴിഞ്ഞതെന്നു കസ്റ്റംസ്. ചെക്ക് പോസ്റ്റില്‍ സ്വന്തം പേര് തന്നെ സ്വപ്ന കൊടുക്കാന്‍ കാരണം ഒരിക്കലും പിടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നും കസ്റ്റംസ് കോടതിയില്‍ ബോധിപ്പിച്ചു.
സ്വപ്നയുടെ ജാമ്യാപേക്ഷ എതിര്‍ത്ത് നടത്തിയ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം എൻഐഎയും ഈ വാദം ഉയർത്തിയിരുന്നു.
കര്‍ശന പോലീസ് പരിശോധന നടക്കുന്ന കോവിഡ് കാലത്ത് സ്വപ്നയ്ക്ക് കേരളം വിടാന്‍ കഴിഞ്ഞത് ഉന്നത ബന്ധങ്ങളുടെ സ്വാധീനം മൂലമാണ്. രോഗികളെ പോലും ചെക്ക് പോസ്റ്റില്‍ പരിശോധിക്കുമ്പോഴാണ് സ്വപ്ന ഒരു തടസവും കൂടാതെ ബംഗളൂരുവില്‍ എത്തിയത്. സ്വപ്നയുടെ കുറ്റസമ്മത മൊഴിക്ക് പുറമേ സ്വപ്നയുടെ കള്ളക്കടത്ത് ബന്ധം സംബസിച്ച് സിന്ദീപിന്റെ ഭാര്യ സൗമ്യയടക്കം മൊഴി നല്‍കിയിട്ടുണ്ട്. നയതന്ത്ര ബാഗില്‍ സ്വര്‍ണമുണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇത് തിരിച്ചയയ്ക്കാന്‍ സ്വപ്ന ശ്രമിച്ചത്.
സ്വപ്ന കേരളം വിട്ടത് സ്വാധീനമുള്ളതിനാലെന്നു കസ്റ്റംസും
12:23 AM Aug 08, 2020 | Deepika.com