തിരുവനന്തപുരം: മാർജിൻഫ്രീ ഉൾപ്പെടെയുള്ള ഹൈപ്പർമാർക്കറ്റുകളിൽ നൂറ് ചതുരശ്രമീറ്ററിന് ആറു പേർ എന്ന നിലയിൽമാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു.
അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളിൽ നിയോഗിക്കാവൂ. ഉപഭോക്താക്കൾക്കായി കടകൾക്കു മുന്നിൽ ആളകലം പാലിക്കാനുള്ള വൃത്തം വരയ്ക്കണം.
ബാങ്കുകൾ മുതലായ സാന്പത്തിക സ്ഥാപനങ്ങളിലും ആളകലം ലംഘിക്കാൻ പാടില്ല. ഉപഭോക്താക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ കടകൾക്കു മുന്നിൽ പതിക്കാൻ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ പല സ്ഥലത്തും ഇത് പാലിച്ചതായി കാണുന്നില്ല. ഈ സാഹചര്യത്തിൽ ഇക്കാര്യം നേരിട്ടു പരിശോധിക്കാൻ പോലീസ് ആസ്ഥാനത്തെ സ്പെഷൽ ടീം വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കടകൾക്കു മുന്നിലും അകത്തും മലയാളത്തിലും ഇംഗ്ലീഷിലുമാണ് പോസ്റ്റർ പതിക്കേണ്ടത്.
സൂപ്പർ മാർക്കറ്റുകളിൽ കർശന നിയന്ത്രണം
12:55 AM Aug 07, 2020 | Deepika.com