ബജറ്റ് അവതരണത്തിനിടെ കൈയാങ്കളി;വിചാരണ തുടങ്ങണമെന്ന ഹര്‍ജി മാറ്റി

12:55 AM Aug 07, 2020 | Deepika.com
കൊച്ചി: ധനമന്ത്രിയായിരിക്കെ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടസപ്പെടുത്തിയ കേസിന്‍റെ വിചാരണ സമയബന്ധിതമായി തുടങ്ങാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജി ഹൈക്കോടതി 10 ദിവസം കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.

കോട്ടയം പെരുവ സ്വദേശി എം.ടി. തോമസ്, കടുത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പില്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. അന്നത്തെ എംഎല്‍എമാരായ കെ. അജിത്, കുഞ്ഞഹമ്മദ്, ഇ.പി. ജയരാജന്‍, സി.കെ. സദാശിവന്‍, വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍ എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്.

പ്രതികള്‍ ഇതുവരെ കേസില്‍ ജാമ്യം പോലും എടുത്തിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 2018 ജൂലൈയില്‍ പ്രോസിക്യൂഷന്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും ഇതും കോടതിയുടെ പരിഗണനയിലാണ്.

തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയുടെ പരിഗണനിയലുണ്ടായിരുന്ന കേസ് പിന്നീട് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റി. ഇതിനുശേഷം 30 തവണ കോടതി കേസ് പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു.