കോഴിക്കോട്: താമരക്കാട് വീടിനെ തേടി മൂന്നാം തവണ സിവില്‍ സര്‍വീസ് വിജയം. കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശി ജോണ്‍ ജോസഫിന്റെ മകനും ആന്റി ടെററിസ്റ്റ് സ്ക്വാഡ് എസ്പി ചൈത്ര തെരേസ ജോണിന്റെ സഹോദരനുമായ ഡോ. ജോര്‍ജ് അലന് ജോണാണ് 2019-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 156-ാം റാങ്ക് നേടിയത്.
അച്ഛനും സഹോദരിക്കും ശേഷം കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ താമരക്കാട് വീട്ടിലെ മൂന്നാമത്തെയാൾകൂടി സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാര്‍. പ്രത്യേക കോച്ചിംഗിന് പോകാതെയാണ് ജോര്‍ജ് അലന്റെ നേട്ടം. 2015-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയുന്നു. 500-നു മുകളിലായിരുന്നു അന്ന് റാങ്ക്. ഐപിഎസിനാണ് നിലവില്‍ സാധ്യതയുള്ളതെന്നാണ് പറയുന്നത്.
ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിൽ ഓര്‍ത്തോ വിഭാഗത്തില്‍ ഡോക്ടറാണിപ്പോള്‍ അലന് ജോര്‍ജ്. കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് ഒന്നാംറാങ്കോടെ ഓര്‍ത്തോ പീഡിക്സിൽ എംഎസ് നേടി.
സഹോദരി ചൈത്ര തെരേസ ജോണ്‍ 2015-ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 111-ാം റാങ്കുകാരിയായിരുന്നു. ഐആര്‍എസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. ജോണ്‍ ജോസഫിന്റെ മകനാണ്. കേന്ദ്ര ധനകാര്യ വകുപ്പില്‍ സ്പെഷല്‍ സെക്രട്ടറിയായി കഴിഞ്ഞ മാസമാണ് ജോണ്‍ ജോസഫ് വിരമിച്ചത്. അമ്മ ഡോക്ടര്‍ മേരി ഏബ്രഹാം അനിമൽ ഹസ്ബൻഡറി ജോയിന്റ് ഡയറക്ടറായി വിരമിച്ചു.
താമരക്കാട് വീട്ടിലേക്ക് മൂന്നാം സിവില്‍ സര്‍വീസ് വിജയം
01:13 AM Aug 05, 2020 | Deepika.com