കണ്ടെയ്ൻമെന്‍റ് സോണുകളുടെ പരിധിയിൽ മാറ്റം വരുത്തും

12:42 AM Aug 04, 2020 | Deepika.com
തിരുവനന്തപുരം: കണ്ടെയ്ൻമെന്‍റ് സോണുകളുടെ പരിധി നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം മാറ്റി നിശ്ചയിച്ചു. വാർഡ് തലത്തിൽ സോണ്‍ നിശ്ചയിക്കുന്നതിനു പകരം പ്രൈമറി, സെക്കൻഡറി കോണ്‍ടാക്ടിലുള്ളവരുടെ താമസസ്ഥലം ഉൾപ്പെടുത്തിയായിരിക്കും ഇനിമുതൽ സോണ്‍ നിശ്ചയിക്കുക.

രോഗം സ്ഥിരീകരിച്ചവരുമായി ബന്ധമുള്ളവർ എവിടെയൊക്കെയാണോ ഉള്ളത് ആ പ്രദേശങ്ങളെ പ്രത്യേകം വേർതിരിച്ച് കണ്ടെയ്മെന്‍റ് സോണാക്കും. കണ്ടെയ്ൻമെന്‍റ് സോണുകളിലുള്ളവർക്ക് പുറത്തേക്കോ മറ്റുള്ളവർക്ക് അകത്തേക്കോ പോകാൻ അനുവാദമുണ്ടാകില്ല. അവിടങ്ങളിൽ അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാൻ സംവിധാനമുണ്ടാക്കും. ഒരു പ്രദേശത്തെ പ്രൈമറി, സെക്കൻഡറി സന്പർക്കമുള്ളവർക്കു രോഗബാധ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുന്നതുവരെയാണ് കണ്ടെയ്ൻമെന്‍റ് സോൺ തുടരുക.

നിയന്ത്രണങ്ങളും നിർദേശങ്ങളും ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ ദിവസവും ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിമാരും ഡിഎംഒമാരും യോഗം ചേരും. ഈ നിയന്ത്രണങ്ങൾ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും രോഗവ്യാപനമുണ്ടായി ജീവഹാനി ഒഴിവാക്കാൻ ഇത് അത്യാവശ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.