തിരുവനന്തപുരം: കേരളത്തിനകത്തും പുറത്തുമുള്ള 336 കേന്ദ്രങ്ങളിലായി കേരളാ എൻജിനിയറിംഗ, ഫാർമസി കോഴ്സ് പ്രവേശനത്തിനായുള്ള കീം പരീക്ഷ പൂർത്തിയായി. ഇന്നലെ രാവിലേയും ഉച്ചകഴിഞ്ഞുമായി നടന്ന പരീക്ഷയിൽ 1.25 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയ്ക്കെത്തിയത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശന സുരക്ഷയും സാമൂഹീക അകലവും പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കു പുറമേ ഡൽഹി, മുബൈ, ദുബായ് എന്നിവിടങ്ങളിലായി ആയിരുന്നു പരീക്ഷ.
പരീക്ഷാ കേന്ദ്രങ്ങളിലെത്തിയ കുട്ടികളെ തെർമൽ സ്കാനിംഗ് നടത്തിയ ശേഷമാണ് പരീക്ഷയ്ക്കു കയറ്റിയത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ആവശ്യമായ പോലീസിനെ വിന്യസിച്ച് സാമൂഹിക അകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. പരീക്ഷയുടെ ഒന്നാംഘട്ടത്തിനു ശേഷം ശുചിമുറികൾ അണുവിമുക്തമാക്കി. ട്രിപ്പിൾ ലോക്ക് ഡൗണ്‍ നിലനിൽക്കുന്ന പ്രദേശങ്ങളിലെ സ്കൂളുകളിൽ പ്രത്യേക ജാഗ്ര പുലർത്തിയിരുന്നു. കണ്ടെയ്മെന്റ് സോണിൽ നിന്നും പരീക്ഷയ്ക്കെത്തിയവർക്കായി പ്രത്യേക ക്ലാസ് മുറികൾ ഒരുക്കിയിരുന്നു. പരീക്ഷ തുടങ്ങുന്നതിനു മുൻപും പരീക്ഷയ്ക്ക് ശേഷവും ഫയർഫോഴ്സിന്റെ നേകൃത്വത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ അനുനശീകരണവും നടത്തി
1.25 ലക്ഷം വിദ്യാർഥികൾ കീം പരീക്ഷ എഴുതി
11:16 PM Jul 16, 2020 | Deepika.com