തിരുവനന്തപുരം: സ്വർണം പിടികൂടിയ ജൂലൈ അഞ്ച് ഞായറാഴ്ച കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ മൊബൈൽ ഫോണ്‍ ടവർ പരിധി സെക്രട്ടേറിയറ്റ് പരിസരത്താണെന്നു കണ്ടെത്തി.
സ്വപ്നയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ ഞായറാഴ്ച വരെ സ്വപ്ന തിരുവനന്തപുരം നഗരത്തിൽ തന്നെയുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. അതേദിവസം വൈകുന്നേരത്തോടെയാണു സരിത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുന്നത്.
ജൂലൈ ആറിനു രാവിലെയോടെ സരിത്തിനെ കൊച്ചിക്ക് കൊണ്ടു പോയി. ഈ സമയത്തും സെക്രട്ടേറിയറ്റ് പരിസരത്താണ് സ്വപ്നയുടെ ലൊക്കേഷൻ കാണുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ളാറ്റിൽ നിന്നാണ് സ്വപ്ന ഒളിവിൽ പോയതെന്ന ആരോപണത്തെ ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശക്തിപ്പെടുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണു ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ജൂണ്‍ 30നു തിരുവനന്തപുരത്തെ യുഎഇ കോണ്‍സലേറ്റിൽ നയതന്ത്ര ബാഗേജിലെത്തിയ സ്വർണം ജൂലൈ അഞ്ചിനാണു തുറന്നു പരിശോധിച്ചത്.
ജൂലൈ അഞ്ചിന് സ്വപ്നയുടെ മൊബൈൽ ഫോണ്‍ ടവർ ലൊക്കേഷൻ സെക്രട്ടേറിയറ്റ് പരിസരത്ത്
12:44 AM Jul 15, 2020 | Deepika.com