കാട്ടിക്കുളം(മാനന്തവാടി): തിരുനെല്ലി പഞ്ചായത്തും മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ചേറൂർ, കുറുവ, കാടൻകൊല്ലി ഡിവിഷനുകളും കണ്ടെയ്ൻമെന്റ് സോണിലാകാൻ കാരണമായത് കാട്ടിക്കുളത്ത് ക്ലിനിക് നടത്തുന്ന ഡോക്ടറെന്നു വിമർശനം.
ബാവലിയിൽ കർണാടക പരിധിയിലെ ചെക്പോസ്റ്റിൽ സേവനം ചെയ്തിരുന്ന ഇദ്ദേഹം സ്രവം പരിശോധനയ്ക്കെടുത്തശേഷവും ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ പ്രാഥമിക സന്പർക്കപ്പട്ടികയിൽ അറുനൂറിൽപരം ആളുകൾ ഉള്ളതായാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. കാട്ടിക്കുളത്ത് കുടുംബസമേതം താമസിക്കുന്ന ഡോക്ടർ ദിവസവും കർണാടക ചെക്പോസ്റ്റിൽ ജോലിക്കു പോയിവരികയായിരുന്നു. കർണാടക ആരോഗ്യവകുപ്പാണ് ഡോക്ടർക്കു ബാവലി ചെക്പോസ്റ്റിൽ താത്കാലിക നിയമനം നൽകിയത്. തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ദിവസവും നിരവധിയാളുകൾ ചികിത്സയ്ക്കെത്തുന്നതാണ് കാട്ടിക്കുളത്തെ ക്ലിനിക്. ആരോഗ്യവകുപ്പ് ഡോക്ടറുമായി പ്രാഥമിക സന്പർക്കമുണ്ടായവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിവരികയാണ്.
വടകര കോട്ടപ്പള്ളി സ്വദേശിയാണ് ഡോക്ടർ ഒരാഴ്ച മുന്പ് കോട്ടപ്പള്ളിയിലെ വീട്ടിലെത്തിരണ്ടുദിവസം കഴിഞ്ഞാണു മടങ്ങിയത്. കോട്ടപ്പള്ളിയിലെയും സമീപപ്രദേശങ്ങളിലെയും മുപ്പതിൽപരം ആളുകൾ നിലവിൽ നിരീക്ഷണത്തിലാണ്.
കോവിഡ് ബാധിതനായ ഡോക്ടർക്കു അറുനൂറിലേറെ പേരുമായി സന്പർക്കം
11:47 PM Jul 14, 2020 | Deepika.com