തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു പ്രധാന ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നു സിപിഐ. ഇതു പ്രതിപക്ഷത്തിനു രാഷ്ട്രീയ ആയുധമായി മാറി. എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞു വൻ സ്വർണക്കടത്ത് എന്ന യഥാർഥ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിക്കൂടാ. അതുകൊണ്ട് ഇപ്പോഴത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ടെന്നും സത്യസന്ധമായ കാര്യങ്ങൾ പുറത്തുവരണമെങ്കിൽ സമഗ്രമായ അന്വേഷണംതന്നെ വേണമെന്നും പാർട്ടി മുഖപത്രത്തിലൂടെ സിപിഐ ആവശ്യപ്പെട്ടു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഏതന്വേഷണത്തേയും സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. കുറ്റാരോപിതർക്കുള്ള ബന്ധങ്ങളും അതിനു ലഭിച്ച സഹായങ്ങളും കണ്ടെത്തണം. അതിൽ ഏത് ഉന്നതർക്കു പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അർഹമായ ശിക്ഷ ലഭ്യമാക്കുകയും വേണമെന്നും സിപിഐ ആവശ്യപ്പെട്ടു.
ആരോപണം ഉണ്ടാകാൻ പാടില്ലായിരുന്നു: സിപിഐ
12:34 AM Jul 09, 2020 | Deepika.com