കെ.എം. മാണിയെ ഏറെ ദ്രോഹിച്ചത് എൽഡിഎഫ്: ബെന്നി ബെഹനാൻ

12:17 AM Jul 03, 2020 | Deepika.com
കൊച്ചി: കെ.എം. മാണിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചതു സിപിഎമ്മും ഇടതുമുന്നണിയുമാണെന്നു യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ എംപി. എന്നും സിപിഎമ്മിനെതിരേ ശബ്ദിച്ച വ്യക്തിയാണ് കെ.എം. മാണി. സിപിഎം വേട്ടയാടിയപ്പോൾ മാണിയെ സംരക്ഷിച്ചതു കോണ്‍ഗ്രസും യുഡിഎഫുമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ബെന്നി ബഹനാൻ.

കെ.എം. മാണി യുഡിഎഫിന്‍റെ അനിഷേധ്യ നേതാവാണ്. അദ്ദേഹത്തോട് എന്നും ആദരവ് മാത്രമാണുള്ളത്. യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ നടപ്പാക്കാത്തതുകൊണ്ടും മുന്നണി തീരുമാനം അംഗീകരിക്കാത്തതുകൊണ്ടുമാണ് ജോസ് പക്ഷത്തെ മാറ്റിനിർത്തിയത്. മുന്നണിയിൽ തുടരാനുള്ള അർഹതയുണ്ടെന്നു തെളിയിക്കേണ്ടത് ജോസ് പക്ഷമാണ്. പി.സി. ജോർജിന്‍റെ മുന്നണി പ്രവേശനകാര്യം ഇതുവരെ യുഡിഎഫ് ചർച്ച ചെയ്തില്ല. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു.