ദീപിക ബാലസംഖ്യം

11:04 PM Jul 02, 2020 | Deepika.com
കൊച്ചേട്ടന്‍റെ കത്ത്/മഹാനായ ചെവി

സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

അടുത്ത കാലത്ത് നവമാധ്യമങ്ങളിൽ പ്രചരിച്ച ഒരു കൊവീഡിയൻ തമാശ. ""ഹൊ! ദൈവം മുഖത്തിന്‍റെ ഇരുവശത്തും ചെവി വച്ചില്ലായിരുന്നെങ്കിൽ, മാസ്കിന്‍റെ വള്ളി കെട്ടാൻ അവിടെ കുറ്റിയടിക്കേണ്ടിവന്നേനേ...!!'' ഏതോ രസികന്‍റെ നല്ല നർമ്മഭാവന!

ചെവിയാണ് ഇന്ന് ശരീരത്തിലെ സൂപ്പർ സ്റ്റാർ! ഇത്രയുംകാലം നമ്മൾ ഏറ്റവും കുറച്ചു പരിഗണന കൊടുത്തിരുന്ന വിരൂപമായ അവയവമാണ് നമ്മുടെ ചെവികൾ. ചെവിയുടെ ബാഹ്യരൂപഘടന, മൈക്കിന്‍റെ കോളാന്പിപോലെ, വിടർന്ന്, സ്വരസ്വാംശീകരണം എന്ന തൊഴിലിനു പറ്റിയ രീതിയിലാണ്. എന്തു ചെയ്താലും ചെവി അങ്ങനെതന്നെ ഇരിക്കും. സ്ത്രീകളും അപൂർവം പുരുഷന്മാരും ചെവി തുളച്ച് ആഭരണങ്ങൾ ധരിച്ച് ചെവിയെ അലങ്കരിക്കാൻ ശ്രമിക്കാറുണ്ട്. മുഖം പൗഡറിട്ടു മിനുക്കുന്പോഴും ആരുമങ്ങനെ ചെവിയിൽ പൗഡറിടാറില്ല. ഇനി ചെവിവേദനയോ മറ്റോ വന്നാൽത്തന്നെ ചെവിക്കുള്ളിലെ ആവരണത്തിനാണു ചികിത്സ. വിടർന്നു നിൽക്കുന്ന ചെവികൾക്കു പ്രത്യേക തൊഴിലൊന്നുമില്ല. പ്രൈമറി ക്ലാസുകളിൽ പഠിക്കാതെവന്നാൽ അധ്യാപകർക്കും മാതാപിതാക്കൾക്കും പിടിച്ച ു കിഴുക്കാൻ ഏറ്റവും എളുപ്പമുള്ള അവയവം ഈ ചെവിയായിരുന്നു.

എന്നാൽ, ഇന്നു ചെവിയുടെ സ്ഥിതി മാറി. ചെവി ഹാപ്പിയാണ്. കൊറോണ എല്ലാം മാറ്റിമറിച്ചു. എല്ലാവർക്കും എല്ലാ ദിവസവും മുഖാവരണം ധരിക്കാൻ ചെവി വേണം. ചെവിയുടെ രൂപഭംഗിയോ നിറപ്പകിട്ടോ ഒന്നും ആരും നോക്കുന്നുപോലുമില്ല. മനുഷ്യൻ ഏറ്റവും അഭിമാനിച്ചിരുന്ന അവന്‍റെ മുഖവും സ്ത്രീകൾ ഏറ്റവും സുന്ദരമാക്കിയിരുന്ന ചുണ്ടുകളും കല്ലുകുത്തി വച്ചിരുന്ന മൂക്കുമെല്ലാം ഇന്ന് വെറും ഒരു തുണിക്കഷണംകൊണ്ട് പൊതിഞ്ഞു നടക്കേണ്ടിവരുന്നു!

പ്രിയ കൂട്ടുകാരേ, കൊവിഡിയൻ കാലം നമുക്കു തരുന്ന ജീവിതപാഠങ്ങൾ എത്ര വലുതാണ്? നമ്മളിൽ പലരും നമ്മുടെ മുഖസൗന്ദര്യത്തെക്കുറിച്ച് എത്രയോ ആശങ്കാകുലരായിരുന്നു? ഫേഷ്യലും ലിപ്സ്റ്റിക്കും സ്ഥിരമായി തേച്ചും ഒരു മുഖക്കുരു വന്നാൽ, ലോകം മുഴുവൻ എന്‍റെ മുഖക്കുരുവിലേക്കാണു നോക്കുന്നത് എന്നു പരിഭവിച്ചുമൊക്കെ, നമ്മൾ ഏതോ മൂഢസ്വർഗത്തിലായിരുന്നു. ഇന്ന് എല്ലാ ജാഡകളും മാറി.. ഏതു നിറമാണെങ്കിലും ഏതു നിലയാണെങ്കിലും, ഏതു രൂപമാണെങ്കിലും എല്ലാവരെയും മാസ്ക് തുല്യരാക്കുന്നു!

ചെവിപോലെ ചെറിയ അവയവവും കൈകാലുകൾപോലെ വലിയ അവയവങ്ങളും ശരീരത്തിന് ഒരുപോലെ പ്രധാനപ്പെട്ടതാണ് എന്ന ചെവിപ്രമാണം കൊവീഡിയൻ പാഠമാണ്. സൗന്ദര്യം കുറഞ്ഞവരും പ്രാധാന്യമില്ലാത്തവരും നമ്മുടെ ബന്ധുഗണങ്ങളിൽ മുൻഗണന നൽകാത്തവരും ഒക്കെ, ഒരിക്കൽ നമ്മുടെ ഏറ്റവും വലിയ സഹായികളായേക്കാം. അതുകൊണ്ട് ആരും, ഒന്നും ജീവിതത്തിൽ അപ്രധാനമല്ലെന്നറിയാം. ഏവരേയും ആദരിക്കാം.

സ്നേഹത്തോടെ, സ്വന്തം കൊച്ചേട്ടൻ

കെ.ജി. വിഭാഗം ഓണ്‌ലൈൻ മത്സരങ്ങൾക്ക് രജിസ്ട്രേഷൻ തുടരുന്നു