തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് സഹോദരി ശാന്തകുമാരി. സിബിഐ അന്വേഷണമാവശ്യപ്പെട്ടു പ്രധാനമന്ത്രി, കേന്ദ്ര അഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നല്കി.
സ്വാമി ശാശ്വതീകാനന്ദ മരിച്ച് 18 വർഷമായിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് വിവരാവകാശ പ്രകാരം ലഭിക്കുന്നത്. ക്രൈംബ്രാഞ്ചിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. മരണം സംബന്ധിച്ച ദുരൂഹത അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്നും ബ്രഹ്മശ്രീ ശാശ്വതികാനന്ദ സ്വാമിജി മതാതീത ആത്മീയ ട്രസ്റ്റ് ചെയർമാൻ കൂടിയായ ശാന്തകുമാരി ആവശ്യപ്പെട്ടു. സ്വാമിയുടെ മരണസമയത്ത് ആലുവയിലെ ആശ്രമത്തിന്റെ സെക്രട്ടറിയായിരുന്ന രത്നതീർഥർ സ്വന്തം കൈപ്പടയിൽ എഴുതി ഹൈക്കോടതിക്ക് നൽകിയ കത്തിൽ,
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാർശങ്ങളുണ്ടെന്നും അവർ ആരോപിച്ചു.
സ്വാമി ശാശ്വതികാനന്ദയുടെ മരണം സിബിഐ അന്വേഷിക്കണമെന്നു സഹോദരി
12:21 AM Jul 02, 2020 | Deepika.com