പ്രളയത്തിലെ വിള നഷ്ടം: കർഷകർക്ക് 76 കോടി നഷ്ടപരിഹാരം നൽകും

12:21 AM Jul 02, 2020 | Deepika.com
തിരുവനന്തപുരം: കഴിഞ്ഞ പ്രളയത്തിൽ വിളനാശ നഷ്ടം സംഭവിച്ച കർഷകർക്ക് 76 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ തീരുമാനം. 2019ലെ പ്രളയത്തിൽ കാർഷിക വിളകൾ നഷ്ടപ്പെട്ട 83,514 കർഷകർക്കാണു നഷ്ട പരിഹാരം നൽകുക.

പ്രളയത്തിൽ വിളനഷ്ടം സംഭവിച്ച 1.08 ലക്ഷം കർഷകർ നഷ്ടപരിഹാരം തേടി അപേക്ഷ നൽകിയിരുന്നു. ഇതിൽ അർഹരെന്നു കണ്ടെത്തിയ 83,514 പേർക്കാണു സഹായം. ഇവർക്കു നഷ്ടപരിഹാരം നൽകാൻ ആവശ്യമായ തുക ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നില്ല. ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്ന മൂന്നു കോടി രൂപ വിള നഷ്ടപരിഹാരത്തിനു തികയില്ലായിരുന്നു. അധിക തുക ആവശ്യപ്പെട്ടു കൃഷി വകുപ്പ്, ധന വകുപ്പിനെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി കൃഷിമന്ത്രി വി.എസ്.

സുനിൽകുമാർ നടത്തിയ ചർച്ചയ്ക്കൊടുവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 76 കോടി അനുവദിക്കാൻ ധാരണയാകുകയായിരുന്നു.