മലപ്പുറം: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ മുൻതാരം മരിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എളേടത്ത് ഹംസക്കോയ (61) ആണ് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്.
മേയ് 21നാണ് ഹംസക്കോയ കുടുംബത്തോടൊപ്പം മുംബൈയിൽനിന്നു റോഡ് മാർഗം വീട്ടിലെത്തിയത്. ഭാര്യക്കും മുംബൈ കസ്റ്റംസിൽ ജോലി ചെയ്യുന്ന മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ഹംസക്കോയയ്ക്കും മരുമകൾക്കും മൂന്നു വയസ്, മൂന്നുമാസം വീതം പ്രായമുള്ള രണ്ടു ചെറുമക്കൾക്കും രോഗം കണ്ടെത്തി.
നാല്പതുവർഷമായി മുംബൈയിലെ മാട്ടുംഗയിൽ സ്ഥിരതാമസക്കാരനായിരുന്ന ഹംസക്കോയ ട്രാവൽ ഏജൻസി നടത്തിവരികയായിരുന്നു.
സംസ്കാരം നടത്തി. ഭാര്യ: ലൈല ഹംസ ഇന്ത്യൻ വോളിബോൾ മുൻ താരവും റിട്ട. റെയിൽവേ ഉദ്യോഗസ്ഥയുമാണ്. മകൻ: ലിഹാസ് കോയ ജൂണിയർ ഇന്ത്യ ഫുട്ബാൾ ടീം ഗോൾ കീപ്പറായിരുന്നു. മകൾ: സെബീന.
(സ്പോർട്സ് പേജ് കാണുക)
സന്തോഷ് ട്രോഫി മുൻതാരം കോവിഡ് ബാധിച്ചു മരിച്ചു
12:48 AM Jun 07, 2020 | Deepika.com