തിരുവനന്തപുരം: മണ്ണർക്കാട് തിരുവിഴാംകുന്നിൽ പടക്കം കടിച്ച കാട്ടാന ചരിഞ്ഞ സംഭവം പോലീസും വനംവകുപ്പും സംയുക്തമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ കുറ്റക്കാരെന്നു സംശയിക്കുന്ന മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തിൽ കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്തിന്റെ പേര് എടുത്തുപറഞ്ഞ് സംഘടിതമായ കാമ്പെയിൻ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. മലപ്പുറത്തല്ല, പാലക്കാടാണ് ആന ചരിഞ്ഞത്. സംഭവത്തിന്റെ പേരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം നേടിയ ഖ്യാതി ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പരത്താമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു വ്യാമോഹം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം താഴത്തങ്ങാടിയിൽ ഷീബയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രണ്ട് ദിവസത്തിനകം പിടികൂടാനായത് കേരള പോലീസിന്റെ നേട്ടമാണ്. മോഷണം പോയ സ്വർണവും വാഹനവും വീണ്ടെടുത്തിട്ടുണ്ട്.
വടകര തൂണേരിയിൽ കോവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ആളുടെ ഫിഷ് സ്റ്റാളിന്റെ തട്ടിയും ഷട്ടറും കഴിഞ്ഞ ദിവസം രാത്രി ആരോ തകർത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സംഭവം നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്തി കനത്ത ശിക്ഷ നല്‍കുമെന്നും ഇതിനുള്ള നടപടികള്‍ വകുപ്പ് ആരംഭിച്ചു കഴിഞ്ഞതായും ചീഫ് വൈല്‍ഡ് വാര്ഡന് സുരേന്ദ്രകുമാര്‍ അറിയിച്ചു.
സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനം ഡിവിഷനിലാണ് ആന കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ആന ചരിഞ്ഞ സംഭവം:പോലീസും വനംവകുപ്പും അന്വേഷിക്കും: മുഖ്യമന്ത്രി
12:47 AM Jun 05, 2020 | Deepika.com