തിരുവനന്തപുരം: കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജുകളിലെ വൈദ്യുതിവിഭാഗം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വൈദ്യുതി വിഭാഗത്തില്‍ പുതുതായി ആരംഭിച്ച പാരിപ്പള്ളി മെഡിക്കല്‍ കോളജ്, കളമശേരി മെഡിക്കല്‍ കോളജ്, പാലക്കാട് മെഡിക്കല്‍ കോളജ്, മഞ്ചേരി മെഡിക്കല്‍ കോളജ് എന്നീ ഓഫീസുകളുടെയും തളിപ്പറമ്പ്, കാഞ്ഞങ്ങാട്, ആറ്റിങ്ങല്‍ എന്നീ സെഷന് ഓഫീസുകളുടെയും പ്രവര്‍ത്തനത്തിന് 43 ലൈന്മാന് തസ്തികകള്‍ താത്കാലികമായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളജുകളില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസില്‍ നിഷ്കര്‍ഷിച്ച തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിന് അസോസിയേറ്റ് പ്രഫസറുടെ നാലു തസ്തികകളും അസിസ്റ്റന്റ് പ്രഫസറുടെ ഒരു തസ്തികയും സൃഷ്ടിക്കും.
കരിയാറില്‍ വഞ്ചി മുങ്ങി മരണമടഞ്ഞ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ സജി മെഗാസിന്റെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടു ലക്ഷം രൂപ അനുവദിക്കും.
ദേശീയപാതാ വികസനം പുരോഗമിക്കുന്നു
തിരുവനന്തപുരം:ദേശീയപാത 45 മീറ്റര്‍ വീതിയില്‍ നാലുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തി നല്ല നിലയില്‍ പുരോഗമിക്കുകയാണെന്നു മന്ത്രിസഭ വിലയിരുത്തി.സംസ്ഥാനത്ത് ആകെ 1782 കിലോമീറ്ററിലാണ് ദേശീയപാതയുള്ളത്. 40,000 കോടി രൂപ പദ്ധതിക്ക് ചെലവു വരുമെന്നാണ് ദേശീയപാത അഥോറിറ്റി കണക്കാക്കിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കലാണ് ഈ പദ്ധതിക്ക് വലിയ തടസമായിരുന്നത്. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാനത്തിന്റെ ഇടപെടല്‍ കൊണ്ട് കഴിഞ്ഞു.
മെഡിക്കൽ കോളജുകളിലെ വൈദ്യുതി വിഭാഗം ശക്തിപ്പെടുത്തും
12:37 AM Jun 04, 2020 | Deepika.com