കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി. ഉദുമ മാങ്ങാട് ആര്യടുക്കം കോളനിയിലെ ഗ്രീഷ്മ(15), മടിക്കൈ കണിച്ചിറ കൂവത്തിങ്കലിലെ സാനിയ(15 ) എന്നിവരാണു മരിച്ചത്.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഗ്രീഷ്മയെ ചൊവ്വാഴ്ച രാവിലെ വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. മേല്‍പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹം വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫോറന്‍സിക് വിദഗ്ധരും വീട്ടിലെത്തി തെളിവെടുപ്പു നടത്തി. ആര്യടുക്കം കോളനിയിലെ രാജുവിന്റെയും അനിതയുടെയും മകളാണ്. സഹോദരങ്ങള്‍: രഞ്ജിത്, രാഹുല്‍.
മടിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ സാനിയ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. കണിച്ചിറ കൂവത്തിങ്കലിലെ കരുണാകരന്റെയും പുഷ്പയുടെയും മകളാണ്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അച്ഛന് കരുണാകരന് കണിച്ചിറയിലെ കടയിലും അമ്മ പുഷ്പ മാവുങ്കാലിലെ മിലിട്ടറി കാന്റീനിലും ജോലിചെയ്യുകയാണ്. സഹോദരന് സനല്‍.
കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി
11:27 PM Jun 03, 2020 | Deepika.com