കൊച്ചി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മലയാള സിനിമാ മേഖലയിലുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും യോഗം അഞ്ചിനു ചേരും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ സിനിമകളുടെ ഭാവികാര്യങ്ങളും താരങ്ങളുടെയും ടെക്നീഷന്മാരുടെയും പ്രതിഫലം പകുതിയായി കുറയ്ക്കുന്നതും യോഗത്തിൽ ചര്‍ച്ചയാകും.
66 സിനിമകളുടെ നിര്‍മാണം പുരോഗമിക്കവേയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷനും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചു. 26 സിനിമകളായിരുന്നു ഈ സമയം ചിത്രീകരണഘട്ടത്തില്‍ ഉണ്ടായിരുന്നത്. ബാക്കി സിനിമകള്‍ ഡബ്ബിംഗ്, എഡിറ്റിംഗ് ഘട്ടങ്ങളിലായിരുന്നു. പരാമാവധി 50 പേരെ ഉള്‍പ്പെടുത്തി ചിത്രീകരണം തുടരാന്‍ ഇളവ് ലഭിച്ച സാഹചര്യത്തില്‍ മുടങ്ങിയ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തീകരിക്കാനാണ് നിര്‍മാതാക്കളുടെ ആലോചന. ഒപ്പം മറ്റ് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തീകരിക്കും.
സിനിമാ ചിത്രീകരണം വീണ്ടും തുടങ്ങുന്നു; അഞ്ചിനു യോഗം
01:01 AM Jun 03, 2020 | Deepika.com