തിരുവനന്തപുരം: ജനങ്ങളുടെ പൂ൪ണ പിന്തുണ ലഭിച്ചാൽ മാത്രമേ ഏത് ഉദ്യോഗസ്ഥനും എന്തു വെല്ലുവിളിയും അതിജീവിക്കാനാകൂവെന്നാണ് നിയുക്ത ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ പക്ഷം. ജനങ്ങളുടെ വിശ്വാസവും പിന്തുണയുമില്ലാതെ ഒരു ഉദ്യോഗസ്ഥനും ഒരു വെല്ലുവിളിയും ഏറ്റെടുക്കാനാകില്ല. അതു കോവിഡ് പ്രതിരോധ നടപടിയായാലും കാലവ൪ഷ പ്രതിരോധ പ്രവ൪ത്തനമായാലും.
മൂന്നര പതിറ്റാണ്ടോളം നീണ്ട സിവിൽ സർവീസ് അനുഭവത്തിൽ നിന്നു പഠിച്ചതാണ്. ഈ പാഠംതന്നെയാണ് സംസ്ഥാന സിവിൽ സ൪വീസിന്റെ തലപ്പത്ത് എത്തുമ്പോഴും പ്രവൃത്തിപഥത്തിലുണ്ടാകുക. കോവിഡ് വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ സംസ്ഥാനത്തിന്റെ 46-ാമതു ചീഫ് സെക്രട്ടറിയായി ഇന്നു ചുമതലയേൽക്കുന്ന രാജസ്ഥാൻ സ്വദേശി ഡോ. വിശ്വാസ് മേത്ത ദീപികയോടു മനസു തുറക്കുന്നു.
? കോവിഡ് സമൂഹവ്യാപന ഭീതി നിലനിൽക്കുന്പോഴാണ് കടുത്ത വെല്ലുവിളിയുയ൪ത്തുന്ന ചീഫ് സെക്രട്ടറി പദവിയിൽ എത്തുന്നത്.
കോവിഡിന്റെ കാര്യത്തിൽ കേരളത്തിൽ സമൂഹവ്യാപന ഭീതി നിലവിലില്ല. ഇപ്പോഴത്തെ പോസിറ്റീവ് കേസുകളിൽ ഭൂരിഭാഗവും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്നവരാണ്. കടുത്ത നിയന്ത്രണ നടപടികളിലൂടെ സന്പ൪ക്കത്തിലൂടെ കോവിഡ് പകരാനുള്ള സാധ്യതകൾ തടയാനാണ് സ൪ക്കാ൪ ശ്രമം. ഇതു തുടരും. എത്ര കടുത്ത നടപടികളിലൂടെ പ്രതിരോധം തീ൪ത്താലും ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ സ൪ക്കാ൪ നടപടികൾ ഫലം കാണൂ. ഇക്കാര്യത്തിൽ ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള പ്രവ൪ത്തനമാകും ചീഫ് സെക്രട്ടറി എന്ന നിലയിൽ നടത്തുക.
? സാധാരണ രാഷ്ട്രീയ ഭരണ നേതൃത്വമാണ് ജനങ്ങളുടെ പക്ഷത്തുള്ളത്. ഉദ്യോഗസ്ഥർ മറുപക്ഷമാണെന്നാണല്ലോ കേൾക്കാറുള്ളത്.
ഉദ്യോഗസ്ഥ൪ എത്ര വലിയ പദവിയിലായാലും ചെറിയ തസ്തികയിലായാലും ജനങ്ങളുടെ പിന്തുണയോടെ പ്രവർത്തിച്ചാൽ മാത്രമേ ഏറ്റെടുക്കുന്ന ജോലി വിജയിക്കാനാകൂ. അത് വില്ലേജ് ഓഫീസ൪ ആയാലും ശരി, ചീഫ് സെക്രട്ടറി ആയാലും. ഇല്ലെങ്കിൽ ഒരു വെല്ലുവിളിയും ഏറ്റെടുക്കാനാകില്ല. അഥവാ ഏറ്റെടുത്താലും അതു പൂർണവിജയത്തിലെത്തിക്കാനാകില്ല.
? സർവീസ് അനുഭവത്തിൽ നിന്നു മനസിലാക്കിയതാണോ ഇതെല്ലാം.
1986 ബാച്ച് കേരള കേഡ൪ ഐഎഎസ് ഉദ്യോഗസ്ഥനാണ്. അതും ദേശീയ തലത്തിൽ ഒൻപതാം റാങ്കോടെ. അതിന് ഒരു വർഷം മുൻപ് ഐപിഎസ് ലഭിച്ചിരുന്നു. ഇപ്പോഴത്തെ ഡിജിപി ലോക്നാഥ് ബെഹ്റ അടക്കമുള്ളവ൪ ബാച്ച് മേറ്റുകളാണ്. ഐപിഎസ് ഉപേക്ഷിച്ചാണ് ഐഎഎസിലെത്തിയത്. 1987ൽ കൊല്ലം ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങി. പിന്നീട് കേരളത്തിലും പുറത്തും വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. വിവിധ ഭരണാധികാരികളോടൊപ്പം പ്രവർത്തിക്കാനായി.
? ചീഫ് സെക്രട്ടറി എന്ന നിലയിൽ സ൪ക്കാരുമായുള്ള ഏകോപനം.
കോവിഡ് പ്രവർത്തനങ്ങളിൽ അടക്കം മുഖ്യമന്ത്രി മുന്നിൽ നിന്നു പ്രവ൪ത്തിക്കുകയാണ്. സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണ നൽകും.
? വിശ്വാസ് മേത്തയിലെ ഗായകനു ചീഫ് സെക്രട്ടറി പദവി തടസമാകുമോ.
അടുത്ത വർഷം ഫെബ്രുവരി വരെയാണ് സർവീസ്. റിട്ടയർമെന്റിനു ശേഷം പിന്നീട് ഫുൾടൈം പാട്ടിന്റെ വഴിയിലേക്കു പോകും. കോവിഡും മഴക്കാലവുമൊക്കെ എത്തുമ്പോൾ ചീഫ് സെക്രട്ടറി പദവിയിലിരുന്ന് പാട്ടും ഒപ്പം കൊണ്ടുപോകുന്നത് വലിയ പ്രയാസമാകും. അതുകൊണ്ടു തത്കാലം മാറ്റിവയ്ക്കുന്നു.
ഭാവഗായകൻ മുകേഷിനെ അതേ സ്വരത്തിലും ഭാവത്തിലും അനുകരിക്കുന്ന ഡോ. വിശ്വാസ് മേത്ത, മൂളാൻ കൊതിച്ച ഗാനത്തെ ഉള്ളിലൊതുക്കി ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നതിനു മുൻപുള്ള തിരക്കുകളിലേക്കും ച൪ച്ചകളിലേക്കും കടന്നു.
കെ. ഇന്ദ്രജിത്ത്
പാട്ട് തത്കാലം പാട്ടിനു പോട്ടെ, ചീഫ് സെക്രട്ടറി തിരക്കിലാണ്
12:40 AM Jun 01, 2020 | Deepika.com