തിരുവനന്തപുരം: സംസ്ഥാനത്തുപ്രളയസാധ്യത നേരിടാനായി ഡാമുകളിലെ ജലസംഭരണ നിരപ്പ് താഴ്ത്തി സർക്കാർ ഉത്തരവിറക്കി. 47 ഡാമുകളിലെയും സംഭരണനിരപ്പ് കുറച്ചു. കേന്ദ്ര ജല കമ്മീഷന്റെ നിർദേശം വൈദ്യുതി ബോർഡിന്റെ ഫുൾ ബോർഡ് അതേപടി അംഗീകരിക്കുകയും സംസ്ഥാന സർക്കാർ ഉത്തരവിറക്കുകയുമായിരുന്നു.
ഈ വർഷവും പ്രളയസാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഡാമുകളിൽനിന്ന് വെള്ളം തുറന്നുവിടുന്നതു സംബന്ധിച്ച അറിയിപ്പു നൽകുന്നതിനും ഡാമുകൾ തുറക്കുന്നതിനും സമയക്രമം തയാറാക്കി നൽകാൻ കേന്ദ്ര ജല കമ്മീഷൻ നിർദേശിച്ചിരുന്നു. വൈദ്യുതി ബോർഡ് നിർദേശിച്ചതിനേക്കാൾ ജലനിരപ്പ് താഴ്ത്താനാണ് കേന്ദ്ര കമ്മീഷൻ നിർദേശം നൽകിയത്.
പുതുക്കിയ ജലനിരപ്പു പ്രകാരം സംസ്ഥാനത്തെ വലിയ അണക്കെട്ടായ ഇടുക്കിയിൽ ജൂണ്‍ 30 വരെ 2373 അടി വെള്ളം മാത്രമേ സംഭരിക്കാനാകൂ. വൈദ്യുതി ബോർഡ് നിർദേശിച്ചതിനേക്കാൾ രണ്ടടി കുറച്ചാണ് കേന്ദ്ര ജല കമ്മീഷൻ സംഭരണനിരക്ക് നിർദേശിച്ചത്. ഇടുക്കിയിൽ 2373 അടി ജൂണ്‍ 10 മുതൽ പ്രാബല്യത്തിലാകും.
ഡാമുകളിലെ ജലനിരപ്പു കുറച്ച് ഉത്തരവിറക്കി
01:06 AM May 29, 2020 | Deepika.com