തിരുവനന്തപുരം: സർവീസിൽനിന്നു വിരമിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
വിജിലന്‍സ് ഡയറക്ടറായിരിക്കേ ലഭ്യമായ വിവരങ്ങൾ പരാമര്‍ശിച്ച് ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം സ൪ക്കാ൪ അനുമതിയില്ലാതെ എഴുതിയതിന്റെ പേരിലാണു നടപടി.
ഔദ്യോഗിക രഹസ്യനിയമം അനുസരിച്ച് ഉദ്യോഗസ്ഥന് രഹസ്യമാക്കി വയ്ക്കേണ്ട വകുപ്പുതല വിവരങ്ങള്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചതായി ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രോസിക്യൂഷൻ അനുമതി നല്‍കിയത്. ക്രൈംബ്രാഞ്ച് വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണുപുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം സാഹിത്യസൃഷ്ടിയോ ശാസ്ത്രസ്വഭാവമുള്ളതോ അല്ല. പുസ്തകം പ്രസിദ്ധീകരിച്ചത് സര്‍വീസ് ചട്ടങ്ങളുടെയും ഔദ്യോഗിക രഹസ്യനിയമത്തിന്റെയും ലംഘനമാണെന്നും കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നു ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി ചട്ടലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്നു ചീഫ് സെക്രട്ടറി ടോം ജോസാണ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ശിപാര്‍ശ നൽകിയത്.
വിരമിക്കാൻ ദിവസങ്ങൾ മാത്രം; ജേക്കബ് തോമസിനെതിരേ പ്രോസിക്യൂഷന് അനുമതി
12:40 AM May 27, 2020 | Deepika.com