തൊടുപുഴ: മേയ് ഏഴിനു കാനഡയിൽ തടാകത്തിൽ വീണു മരിച്ച വണ്ണപ്പുറം പറയ്ക്കനാൽ സന്തോഷിന്റെ മകൻ എബിന്റെ(21) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. ഇന്നു പുലർച്ചെ ബംഗളൂരു വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം റോഡ് മാർഗം രാത്രിയോടെയാണ് വീട്ടിലെത്തിക്കുന്നത്.
നാളെ 11നു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ വീട്ടിലെ ശുശ്രൂഷകൾ നടത്തും. തുടർന്നു കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയങ്കണത്തിൽ ഉച്ചയ്ക്ക് 12 മുതൽ 12.30 വരെ പൊതുദർശനത്തിനുശേഷം സംസ്കാരം. കോവിഡ് മാനദണ്ഡമനുസരിച്ചാണ് സംസ്കാര ശുശ്രൂഷ. കിംഗ്സ്റ്റണിലെ ഒന്റാരിയോ തടാകത്തിൽ സുഹൃത്തുക്കൾക്കൊപ്പം ബോട്ട് സവാരി നടത്തുന്നതിനിടെ തടാകത്തിൽ വീണാണ് എബിൻ മരിച്ചത്. അമ്മ ഷൈനി തീക്കോയി ഒട്ടലാങ്കൽ കുടുംബാംഗം (വണ്ണപ്പുറം മുൻ പഞ്ചായത്തംഗം). സഹോദരങ്ങൾ: ആൽബിൻ (വൈദിക വിദ്യാർഥി, കോതമംഗലം രൂപത), ബിബിൻ, സെലിൻ (ഇരുവരും കാളിയാർ ജയ്റാണി പബ്ലിക് സ്കൂൾ വിദ്യാർഥികൾ). കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മിസിസാഗാ ബിഷപ് മാർ ജോസ് കല്ലുവേലിൽ എന്നിവർ ഇടപെട്ടാണ് മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ ക്രമീകരണം ചെയ്തത്.
കാനഡയിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
12:32 AM May 26, 2020 | Deepika.com