കോവിഡ് ഉള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകൾ പൂര്‍ത്തിയാക്കി ആദ്യം പുറത്തെത്തിയ പൃഥ്വിരാജ് ഒറ്റയ്ക്കു കാര്‍ ഓടിച്ചു ഫോര്‍ട്ടുകൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ സജ്ജമാക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്കു പോയി. സംഘത്തിലെ മറ്റുള്ളവരും ക്വാറന്റൈനിൽ കഴിയും. "ആടു ജീവിതം' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആറു മാസം മുമ്പാണു സംഘം ജോര്‍ദാനിലേക്കു പോയത്.
മാര്‍ച്ച് 16നു ഷൂട്ടിംഗ് ആരംഭിച്ചു. കോവിഡ് ഭീതിയിൽ ഏപ്രില്‍ ഒന്നിനു ഷൂട്ടിംഗ് മുടങ്ങി. പിന്നീടു ഷൂട്ടിംഗ് പുനരാംഭിക്കുകയും ഏപ്രില്‍ 19നു പൂര്‍ത്തിയാക്കുകയുംചെയ്തു.
ലോക്ക് ഡൗണ്‍ മൂലം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ സംഘത്തിനു നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ വരികയായിരുന്നു.