തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സൗജന്യ റേഷൻ പരിധിയിൽ സംസ്ഥാനത്തെ അനാഥാലയങ്ങൾ, പെർമിറ്റ് പ്രകാരം റേഷൻ സാധനങ്ങൾ ലഭിക്കുന്ന കോണ്‍വന്റുകൾ, ആശ്രമങ്ങൾ, മഠങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാനത്തു മൂവായിരത്തോളം അഗതി മന്ദിരങ്ങളിലായി 42,602 അന്തേവാസികളാണുള്ളത്. ഇവർക്ക് സൗജന്യമായി അരി നല്‍കും. നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന ക്രമത്തിലാവും സൗജന്യമായി വിതരണം ചെയ്യുക. കൂടാതെ പെർമിറ്റു പ്രകാരം റേഷൻ സാധനങ്ങൾ കിട്ടുന്ന കോണ്‍വെന്റുകൾ, ആശ്രമങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ സൗജന്യ അരി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലോക്ക് ഡൗണിനെ ത്തുടർന്ന് അഗതിമന്ദിരങ്ങൾ പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്നു ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
അഗതിമന്ദിരങ്ങളിൽ സൗജന്യ അരി
01:10 AM Apr 07, 2020 | Deepika.com