തിരുവനന്തപുരം: കൃഷിയെയും അനുബന്ധപ്രവർത്തനങ്ങളെയും ലോക് ഡൗണ് നിയന്ത്രണങ്ങളിൽനിന്നും ഒഴിവാക്കിയ കേന്ദ്ര ഉത്തരവ് കേരളത്തിലും നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്പന്നങ്ങൾ വിൽക്കാൻ കഴിയാതെ കൃഷിക്കാർ പ്രയാസത്തിലാണ്. കശുവണ്ടി, റബർ, പൈനാപ്പിൾ തുടങ്ങിയവ വാങ്ങുന്ന കച്ചവടക്കാർക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും കടകൾ തുറക്കാൻ അനുവാദം നൽകണം.
കാഷ്യു കോർപറേഷനും കാപ്പക്സും കശുവണ്ടി സംഭരണം ഫലപ്രദമായി നടപ്പിലാക്കണം. റബർ കൃഷിക്കാരിൽനിന്നു റബർ വാങ്ങാൻ സംവിധാനം ഉണ്ടാക്കണം. കുടിശികയായ കർഷക പെൻഷനിൽ ആറു മാസത്തെ തുകയെങ്കിലും നൽകണം. മലബാറിൽ പാൽ സംഭരണം നീട്ടിവയ്ക്കാനുള്ള മിൽമയുടെ തീരുമാനം പുനഃപരിശോധിക്കണം.
വയനാട്ടിൽനിന്നുള്ള നിരവധി കർഷകർ കർണാടകത്തിൽ നേന്ത്രവാഴക്കൃഷി നടത്തുന്നുണ്ട്. നിരോധനം ഉള്ളതിനാൽ ഇവർക്കാർക്കും കർണാടകത്തിലെത്താൻ കഴിയുന്നില്ല. സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തി ഈ നേന്ത്രക്കുലകൾ കേരളത്തിൽ വിൽക്കാനുള്ള സംവിധാനമൊരുക്കണം. അല്ലാത്തപക്ഷം അവർക്ക് ഉത്പാദനച്ചെലവ് ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സാലറി ചലഞ്ച് യോജിക്കാവുന്ന തീരുമാനമെന്ന്
തിരുവനന്തപുരം: സാലറി ചലഞ്ച് യോജിക്കാവുന്ന തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പക്ഷേ ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധി കണക്കിലെടുക്കുന്പോൾ ചില വിഭാഗങ്ങളെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്. ഏറ്റവും ശന്പളം കുറഞ്ഞ സ്ഥിരം ജീവനക്കാരും താത്കാലിക ജീവനക്കാരും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ നട്ടെല്ലായ ആരോഗ്യവകുപ്പ് ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ, ഫയർ ഫോഴ്സ് ജീവനക്കാർ തുടങ്ങിയ ജീവനക്കാരുടെ ശന്പളം പിടിക്കരുത്. ഈ വിഭാഗങ്ങൾക്കൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേരിട്ടു പങ്കെടുക്കുന്ന മറ്റ് റവന്യു ജീവക്കാർക്കും ഇളവ് നൽകണം.
സമൂഹത്തെ സഹായിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അതുപോലെ സമൂഹത്തെ സേവിക്കുന്നവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയും സർക്കാരിന്റെയും പ്രാഥമിക ഉത്തരവാദിത്തങ്ങളിൽ വരേണ്ടതാണെന്നും ചെന്നിത്തല പത്രക്കുറിപ്പിൽ അറിയിച്ചു.
കൃഷിയെയും അനുബന്ധ പ്രവർത്തനങ്ങളെയും ലോക്ക് ഡൗണിൽനിന്ന് ഒഴിവാക്കണം: രമേശ് ചെന്നിത്തല
12:34 AM Apr 02, 2020 | Deepika.com