ഹരിപ്പാട്: പത്രവിതരണത്തിനു പോയ യുവാവ് കാറിടിച്ചു മരിച്ചു. താമല്ലാക്കൽ അന്പീത്തറയിൽ ഉത്തമന്റെ മകൻ അനീഷ് ഉത്തമനാ (26) ആണ് മരിച്ചത്. ദേശീയപാതയിൽ നാരകത്തറ ജംഗ്ഷനു വടക്ക് ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ കുറ്റിക്കാട്ടിലേക്ക് അനീഷ് തെറിച്ചു വീഴുകയായിരുന്നു.
അപകടത്തിനു ശേഷം നിർത്താതെ പോയ കാർ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി. കാറിന്റെ ചില്ല് പൊട്ടുകയും അനീഷിന്റെ ബാഗ് കാറിൽ തൂങ്ങി കിടക്കുകയും ചെയ്യ ന്നതും കണ്ടു സംശയം തോന്നി പോലീസ് ചോദ്യം ചെയ്തതോടെയാണ് അപകടവിവരം അറിയുന്നത്. ആലപ്പുഴ പോലീസ് വിവരം നൽകിയതിൻ പ്രകാരം ഹരിപ്പാട് പോലീസ് അപകടസ്ഥലത്തെത്തി അനീഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഒരു പത്രസ്ഥാപനത്തിലെ ഫീൽഡ് പ്രമോട്ടറായിരുന്ന അനീഷ് ബിടെക്കുകാരനാണ്. പത്ര ഏജന്റായ അച്ഛന്റെ പത്രക്കെട്ടുകൾ നാരകത്തറയിൽ നിന്നും എടുത്തു കാൽനടയായി മടങ്ങവെയാണ് അപകടം. തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കു പോകുകയായിരുന്നു കാർ. സംസ്കാരം നടത്തി.
അമ്മ : പ്രമീള, സഹോദരി : അനീഷ.
പത്രവിതരണത്തിനു പോയ യുവാവ് കാറിടിച്ചു മരിച്ചു
12:19 AM Mar 28, 2020 | Deepika.com