തിരുവനന്തപുരം: മത്സ്യത്തിന്റെയും മത്സ്യ ഉല്പന്നങ്ങളുടെയും സുഗമമായ കടത്തും വിതരണവും വിപണനവും അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചുകഴിഞ്ഞു. (ജി.ഒ (സാധാരണ)നം.192/2020/F&PD LR/LF 25.03.2020).
ഭക്ഷ്യധാന്യങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പാൽ, ബ്രഡ്, പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, മുട്ട, മത്സ്യം എന്നിവയെല്ലാം ഇവയിലുള്‍പ്പെടുമെങ്കിലും മത്സ്യകൃഷിക്കാവശ്യമായ മത്സ്യത്തീറ്റ, മത്സ്യക്കുഞ്ഞുങ്ങള്‍, മത്സ്യത്തീറ്റ ഉല്പാദനത്തിനാവശ്യമായ അസംസ്കൃതവസ്തുക്കള്‍, മത്സ്യകൃഷിക്കാവശ്യമായ കെമിക്കലുകള്‍, മത്സ്യസംസ്കരണം എന്നിവ സംസ്ഥാനത്തിനകത്തും അന്തർ സംസ്ഥാനാടിസ്ഥാനത്തിലുമുള്ള കടത്തിനും വിതരണത്തിനും അനുമതി നൽകുന്ന പ്രത്യേകമായ സർക്കാർ ഉത്തരവില്ലായെന്ന കാരണത്താൽ തടസപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവയുടെ സംസ്ഥാന-സംസ്ഥാനാന്തര കടത്തും വിതരണവും അനുവദിച്ചുകൊണ്ട് മത്സ്യവിത്തുല്പാദന കേന്ദ്രങ്ങള്‍, മത്സ്യ/ചെമ്മീന്‍ ഹാച്ചറികള്‍, മത്സ്യ ഫാമുകള്‍, മത്സ്യസംസ്കരണ കേന്ദ്രങ്ങള്‍, മത്സ്യതീറ്റ ഉല്പാദന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവർത്തനങ്ങള്‍ തടസമില്ലാതെ തുടരാൻ അനുമതി നൽകികൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
മത്സ്യ ഉല്പാദനവും വിപണനവും അടച്ചുപൂട്ടലിൽനിന്ന് ഒഴിവാക്കി
12:41 AM Mar 27, 2020 | Deepika.com