തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവിനു നേരേ കൈയേറ്റ ശ്രമം നടത്തിയ അസോസിയേഷൻ നിർവാഹകസമിതിയംഗത്തെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്ഥലം മാറ്റി. പൊതുഭരണ വകുപ്പിലെ ഓഫീസ് അസിസ്റ്റന്റ് കെ. സതികുമാറിനെയാണ് സെക്രട്ടേറിയറ്റിനു പുറത്തുള്ള അഗ്രികൾച്ചർ പിപിഎം സെല്ലിലേക്കുമാറ്റിയത്.
ഏതാനും നാൾ മുമ്പു സംഘടനയുടെ യോഗത്തിൽ പരസ്യ വിമർശനം നടത്തിയ രാജേഷ് പുല്ലംപാറയെയാണ് സഹപ്രവർത്തകർക്കു മുന്നിൽ വച്ചു സതീഷ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ടു സംഘടനാ നേതൃത്വത്തിനും മുഖ്യമന്ത്രിക്കും രാജേഷ് പരാതി നൽകി. പരാതിയിൽ കഴന്പുണ്ടെന്നു കണ്ടതിനെത്തുടർന്നു സതികുമാറിനെ സസ്പെൻഡ് ചെയ്യാനായിരുന്നു ആലോചിച്ചത്. നടപടി ഒഴിവാക്കാൻ സംഘടനാ നേതൃത്വം ഇടപെട്ടു. തുടർന്നാണു സ്ഥലംമാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.
കൈയേറ്റ ശ്രമം: സെക്രട്ടേറിയറ്റ് അസോ. നേതാവിനെ സ്ഥലംമാറ്റി
02:45 AM Feb 29, 2020 | Deepika.com