തിരുവനന്തപുരം: ഡൽഹി കലാപം നിയന്ത്രിക്കാൻ സാധിക്കാത്ത കേന്ദ്ര സർക്കാരിനെയും ഡൽഹി പോലീസിനേയും നിശിതമായി വിമർശിച്ച ഡൽഹി ഹൈക്കോടതി ജഡ്ജിയെ അർധരാത്രിയിൽ സ്ഥലം മാറ്റിയ നടപടി അവിശ്വസനീയവും ഞെട്ടിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഫാസിസം ഇതുപോലെ പത്തി വിരിച്ച് ആടിയ ഒരു സമയം ഉണ്ടായിട്ടില്ല.
സ്വതന്ത്രമായ നിയമനടത്തിപ്പ് രാജ്യത്ത് അസാധ്യമായിരിക്കുന്നു. നിഷ്പക്ഷരായ ന്യായാധിപന്മാർ ക്രൂശിക്കപ്പെടുന്നു. ഗവൺമെന്റിന് ഇഷ്ടമില്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന ലാഘവത്തോടെ ജഡ്ജിമാരെ സ്ഥലം മാറ്റുന്നു. എക്സിക്യൂട്ടീവിന്റെ പരിധിയിലേക്കു ജുഡീഷറിയെക്കൂടി ചുരുക്കാനുള്ള ഫാസിസ്റ്റ് രീതിയാണിതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഷാ - മോദി കൂട്ടുക്കെട്ടിനും സംഘപരിവാർ ശക്തികൾക്കും വിധേയരായി നിൽക്കുന്നവർ മാത്രം ജുഡീഷറിയിലും മതി എന്ന സന്ദേശമാണിത് നൽകുന്നതെന്നും അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഡൽഹി ഹൈക്കോടതി ജഡ്ജിയെ അർധരാത്രിയിൽ സ്ഥലം മാറ്റിയ നടപടി ഞെട്ടിക്കുന്നത്: ചെന്നിത്തല
12:26 AM Feb 28, 2020 | Deepika.com