ചാലക്കുടി: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം കവർന്നെടുക്കാൻ ഒരു സർക്കാരിനും അധികാരിക്കും അവകാശമില്ലെന്നും, മനുഷ്യജീവനെ ഇല്ലായ്മ ചെയ്യുന്നത് മനുഷ്യജീവനെതിരേയുള്ള തിന്മയാണെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ.
ഗർഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുന്ന നിയമങ്ങൾക്കെതിരേ ഇരിങ്ങാലക്കുട രൂപത മരിയൻ പ്രോലൈഫ് മൂവ്മെന്റിന്റെയും ചാലക്കുടി ഫൊറോന ഇടവകയുടെയും സംയുക്താഭിമുഖ്യത്തിൽ ടൗണിൽ വായ്മൂടിക്കെട്ടി നടത്തിയ ജീവസംരക്ഷണ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കിരാതമായ ഈ നിയമം ആർഷഭാരതത്തിനു യോജിച്ചതല്ല. കാട്ടാളനിയമം വേണ്ടേ വേണ്ട എന്ന് ഉദ്ഘോഷിക്കാൻ നമുക്കു കഴിയണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഇതിനെതിരേ ശബ്ദമുയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സെന്റ് മേരീസ് ഫൊറോന പള്ളിയിൽനിന്നാരംഭിച്ച മാർച്ചിന് ബിഷപ് നേതൃത്വം നൽകി.
ജനിക്കാനും ജീവിക്കാനുമുള്ള അവകാശം സർക്കാർ കവരരുത്: മാർ കണ്ണൂക്കാടൻ
12:26 AM Feb 28, 2020 | Deepika.com