കൊച്ചി: ബംഗളൂരു കേന്ദ്രമായുള്ള നാഷണല്‍ ബിബ്ളിക്കല്‍ കാറ്റെക്കെറ്റിക്കല്‍ ലിറ്റര്‍ജിക്കല്‍ സെന്റര്‍ (എന്‍ബിസിഎല്‍സി) ചെയര്‍മാനായി ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനെ ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെ പ്ലീനറി യോഗം തെരഞ്ഞെടുത്തു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ഭാരത കത്തോലിക്കാസഭയിലെ മൂന്നു വ്യക്തിസഭകളുടെയും സുവിശേഷാത്മക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ദേശീയ കേന്ദ്രമാണ് എന്‍ബിസിഎല്‍സി.
സിബിസിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റു മൂന്നു ദേശീയകേന്ദ്രങ്ങളുടെ ചെയര്മാന്മാരെയും തെരഞ്ഞെടുത്തു. സിബിസിഐയുടെ ഔദ്യോഗിക സാമൂഹ്യസേവനവിഭാഗമായ കാരിത്താസ് ഇന്ത്യയുടെ ചെയര്മാൻ ബക്സര്‍ രൂപതാധ്യക്ഷനും പാറ്റ്ന അതിരൂപതയുടെ കോ-അഡ്ജുതോര്‍ മെത്രാനുമായ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര ആണ്. ബെംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ ചെയര്‍മാനായി മദ്രാസ്-മൈലാപ്പൂര് അതിരൂപതാധ്യക്ഷനായ ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് അന്തോണിസ്വാമി വീണ്ടും തെരഞ്ഞടുക്കപ്പെട്ടു.
വടക്കേ ഇന്ത്യയ്ക്കു വേണ്ടിയുള്ള സൊസൈറ്റി ഓഫ് മെഡിക്കല്‍ എഡ്യുക്കേഷൻ ചെയര്‍മാനായി ഹസാരിബാഗ് രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജോജോ ആനന്ദിനെയും ബംഗളൂരുവിൽ കഴിഞ്ഞ ദിവസം നടന്ന പ്ലീനറി സമ്മേളനം തെരഞ്ഞെടുത്തു.
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്‍ബിസിഎല്‍സി ചെയര്മാന്
12:07 AM Feb 27, 2020 | Deepika.com