അഞ്ചല്‍: തിരുവനന്തപുരം -ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ മുപ്പതടിപാലത്തിന് സമീപം പാക്കിസ്ഥാൻ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി തുടരുന്നു.
കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം രാത്രി വൈകിയും കുളത്തൂപ്പുഴയില്‍ ക്യാമ്പ് ചെയ്ത സംസ്ഥാന തീവ്രവാദ വിരുദ്ധ സേനാ മേധാവി അനൂപ് കുരുവിള ജോണ്‍ റൂറല്‍ പോലീസ് സൂപ്രണ്ട് അടക്കമുള്ളവരോട് അന്വേഷണ പുരോഗതി വിലയിരുത്തി. പുനലൂര്‍ ഡിവൈഎസ്പി അനില്‍ ദാസും ഒപ്പമുണ്ടായിരുന്നു.
സംഭവത്തില്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപിയുടെ ആവശ്യപ്രകാരം കേന്ദ്ര അന്വേഷണ ഏജന്‍സി എന്‍ഐഎയും പ്രാഥമികമായ അന്വേഷണം ആരംഭിച്ചു. ആവശ്യമെങ്കില്‍ കേസ് എന്‍ഐഎ അന്വേഷിക്കും എന്നാണു വിവരം. കേസ് എടിഎസ് തെളിയിക്കുമെന്ന പ്രതീക്ഷയാണ് ക്രൈംബ്രാഞ്ച് എഡിജിപി കഴിഞ്ഞ ദിവസം പങ്കുവച്ചത്.
പാക് നിര്‍മിത വെടിയുണ്ട: നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന
01:07 AM Feb 26, 2020 | Deepika.com