കോട്ടയം: രക്തസാക്ഷി ദേവസഹായംപിള്ളയെ വിശുദ്ധ പദവിയിലേക്കുയർത്തിയ പ്രഖ്യാപനം ഭാരതത്തിലെ അല്മായ സമൂഹത്തിനു കൂടുതൽ ആത്മീയ ഉണർവേകുമെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
നോന്പാചരണത്തിന്റെ തുടക്കത്തിൽ ഇന്ത്യയിലെ ആദ്യ അല്മായ രക്തസാക്ഷി വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നതു വിശ്വാസി സമൂഹത്തിനു കൂടുതൽ ആത്മീയതയിൽ ആഴപ്പെടാനുള്ള ചിന്തകളൊരുക്കും.
വിശ്വാസ സംരക്ഷണത്തിനായി വെടിയേറ്റു മരിക്കേണ്ടി വന്ന ദേവസഹായം പിള്ളയുടെ ജീവിതവഴികൾ ആധുനിക കാലഘട്ടത്തിൽ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന് അചഞ്ചലമായ വിശ്വാസ മുന്നേറ്റത്തിനു വഴിയൊരുക്കും.
ക്രൈസ്തവ സഭയ്ക്കും സഭാസംവിധാനങ്ങൾക്കും നേരെ വിരുദ്ധ ശക്തികളും തീവ്രവാദ പ്രസ്ഥാനങ്ങളും വിവിധ കേന്ദ്രങ്ങളിൽനിന്ന് ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങൾ അഴിച്ചുവിടുന്പോഴും ആക്ഷേപിച്ച് അവഹേളിക്കുന്പോഴും വിശ്വാസ സത്യങ്ങളിൽ അടിയുറച്ചു ജീവിക്കാൻ കരുത്തേകുന്നതാണ് ദേവസഹായംപിള്ളയുടെ ജീവിത മാതൃകയും വിശുദ്ധ പദവിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി അല്മായ സമൂഹത്തിന് ഉണർവേകും: ലെയ്റ്റി കൗണ്‍സിൽ
03:26 AM Feb 24, 2020 | Deepika.com