ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നു കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി എംപി. 2010ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പുനലൂർ വിട്ടുകൊടുത്തിട്ടു യുഡിഎഫിൽ ഉണ്ടാക്കിയ ധാരണപ്രകാരമാണ് കുട്ടനാട് കേരള കോണ്‍ഗ്രസ് -എമ്മിനു നൽകിയത്. ആ കട്ടിൽക്കണ്ട് ആരും പനിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എം ആലപ്പുഴ ജില്ലാ നേതൃസമ്മേളനം വൈഎംസിഎ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ്-എം സ്ഥാനാർഥിതന്നെ യുഡിഎഫിനു വേണ്ടി മത്സരിക്കും. കുട്ടനാടിന്റെ കർഷക രാഷ്ട്രീയത്തെ ശക്തിപ്പെടുത്തിയതു കെ.എം. മാണിയും കേരള കോണ്‍ഗ്രസുമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എംഎൽഎ, വി.ടി. ജോസഫ്, സ്റ്റീഫൻ ജോർജ്, ജേക്കബ് തോമസ് അരികുപുറം, പ്രമോദ് നാരായണൻ, വിജി എം. തോമസ്, ജന്നിംഗ്സ് ജേക്കബ്, പ്രഫ. ഷാജോ കണ്ടകുടി, തോമസ് കളരിക്കൽ, റോയി കോട്ടപ്പറന്പൻ, സി.ഇ. അഗസ്റ്റിൻ, ജോസ് കുട്ടി തുരുത്തേൽ, സി.റ്റി. തോമസ്, അസിഫ് അലി, ജോർജ് കോണ്ടോട്ടി, ജോസ് ചുങ്കപ്പുര, ജോണ്‍ താമരവേലി, പ്രഫ. മാത്യു വർഗീസ്, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക്ക് രാജു, കെ.എൻ. ജയറാം, വത്സമ്മ ഏബ്രഹാം, ഷിബു ലൂക്കോസ്, ഷീൻ സോളമൻ, പ്രദീപ് കൂട്ടാല, തോമസ് വേലിക്കകം, വാസുദേവൻ നായർ, നസീർ സലാം, തോമസ് സി. കുറ്റിശേരി, ടൈറ്റസ് വാണിയപ്പുരയ്ക്കൽ, തോമസ് വടക്കേക്കരി, ബാബു എന്നിവർ പ്രസംഗിച്ചു.
കുട്ടനാട് സീറ്റ് കണ്ട് ആരും പനിക്കേണ്ട: ജോസ് കെ. മാണി
12:17 AM Feb 22, 2020 | Deepika.com