കൊച്ചി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ തങ്ങളുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ നല്കിയ അപേക്ഷ മൂന്നാഴ്ചയ്ക്കുള്ളില്‍ പരിഗണിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അഖില്‍ എന്ന വിദ്യാര്‍ഥിയെ കുത്തിയ കേസില്‍ പ്രതികളായ എം. നസീം, ആരോമല്‍ എസ്. നായര്‍, മുഹമ്മദ് ഇബ്രാഹീം, ആദില്‍ മുഹമ്മദ് എന്നിവര്‍ പരാതി പരിഹാര ബോര്‍ഡിനു നല്കിയ അപേക്ഷയില്‍ തീരുമാനമെടക്കാനാണു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
സസ്പെന്‍ഷനിലായതിനാല്‍ ക്ലാസില്‍ കയറാനാവില്ലെന്നും ഇതുമൂലം പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികളായ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.
മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി
11:35 PM Feb 20, 2020 | Deepika.com