കൊച്ചി: ഗുരുതര കരള്‍രോഗം ബാധിച്ചതിനെത്തുടര്‍ന്നു തിരുവനന്തപുരത്തുനിന്നു കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിച്ച ഒമ്പതു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. മാതാപിതാക്കളുടെ കരള്‍ മാറ്റിവയ്ക്കാനാവില്ലെന്നു കണ്ടെത്തിയതോടെ കുഞ്ഞിന് ചേരുന്ന കരള്‍ ദാതാവിനെ തേടുകയാണ് ആശുപത്രി അധികൃതരും ബന്ധുക്കളും. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ് കുട്ടി ഇപ്പോള്‍.
ശനിയാഴ്ച ആശുപത്രിയിലെത്തിച്ചശേഷം നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഗുരുതരമായ കരള്‍ രോഗമാണെന്നും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്നും കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയ്ക്കു ഫാറ്റി ലിവറായതിനാലും പിതാവിന്റെ രക്തഗ്രൂപ്പ് ബി പോസിറ്റീവ് ആയതിനാലുമാണ് ഇവരുടെ കരള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തത്. കുഞ്ഞിന്റെ എ പോസ്റ്റീവ് രക്തഗ്രൂപ്പാണ്.
കരൾരോഗം ബാധിച്ച കുഞ്ഞിന്റെ നിലയില്‍ മാറ്റമില്ല
01:09 AM Feb 18, 2020 | Deepika.com