തിരുവനന്തപുരം: കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരേ കോടതി നേരിട്ടു കേസെടുത്തു.ശശി തരൂർ എംപി നൽകിയ മാനനഷ്ട ഹർജിയിലാണു ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് പ്രബാഷ് ലാലിന്റെ ഉത്തരവ്. മേയ് രണ്ടിനു കോടതിൽ നേരിട്ടു ഹാജരാകാനാണ് കോടതി സമൻ സ്
അയച്ചിട്ടുള്ളത്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് 2018 ഒക്ടോബർ 28 പുലർച്ചെ 5.38ന് ട്വിറ്റർ വഴി "കൊലപാതകക്കേസിലെ പ്രതി തരൂർ' എന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്നാണ് ആരോപണം. സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യ എന്നാണ് ഡൽഹി പോലീസ് നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. പിന്നെ ങ്ങനെയാണ് നിയമ മന്ത്രിയും അഭിഭാഷകനുമായ രവിശങ്കർ പ്രസാദിന് ഇതു കൊലപാതകം എന്നു പറയാൻ കഴിയുക. ഇത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതാണെന്ന് തരൂർ നേരത്തേ കോടതിയിൽ മൊഴി നൽകിയിരുന്നു. ഈ മൊഴികൂടി കണക്കിലെടുത്താണു കോടതിയുടെ നടപടി.
തരൂരിന്റെ പരാതിയിൽ രവിശങ്കർ പ്രസാദിനെതിരേ കേസ്
01:19 AM Feb 16, 2020 | Deepika.com