തുരുത്തി: കാനാ പൊന്തിഫിക്കൽ ജോണ്‍ പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫെബ്രുവരി ഒന്നിനു രാവിലെ 9.30ന് അന്തർദേശീയ സിന്പോസിയം നടക്കും. കുടുംബത്തെയും മനുഷ്യജീവനെയും പ്രതികൂലമായ രീതിയിൽ ബാധിക്കുന്നതരത്തിൽ അടുത്ത നാളുകളിൽ ഉണ്ടായ കോടതി വിധികളെക്കുറിച്ചാണ് സിന്പോസിയം ചർച്ച ചെയ്യുന്നത്. ആത്മഹത്യ, വ്യഭിചാരം, സ്വവർഗഭോഗം തുടങ്ങിയവ കുറ്റകരമല്ലാതാക്കിയും ഭ്രൂണഹത്യയും ദയാവധവും അനുവദിച്ചുകൊണ്ടും പുറപ്പെടുവിച്ച വിധികളാണ് സിന്പോസിയത്തിൽ ചർച്ചചെയ്യുന്നത്. എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും.
അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ബിരുദദാനം നിർവഹിക്കും. കാനാ ഡയറക്ടർ റവ. ഡോ. തോമസ് കൊച്ചുതറ, അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കാവിത്താഴെ, ഡീൻ ഓഫ് സ്റ്റഡീസ് റവ. ഡോ. ടോം കൈനിക്കര, റവ. ഡോ. ആന്റണി മൂലയിൽ എന്നിവർ പ്രസംഗിക്കും.
കേരള ഹൈക്കോടതി മുൻ ജഡ്ജി ഏബ്രഹാം മാത്യു, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സാമൂഹിക പ്രവർത്തന വിഭാഗം തലവൻ ഡോ. ജോസ് ആന്റണി, റോമിലെയും ഇന്ത്യയിലെയും പൊന്തിഫിക്കൽ ജോണ്‍ പോൾ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റുമാരായ മോണ്‍. ജിൽഫ്രെദോ മറെംഗോ, റവ. ഡോ. ജേക്കബ് കോയിപ്പള്ളി എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. കെസിസി സെക്രട്ടറിയും ചങ്ങനാശേരി അതിരൂപത പിആർഒയുമായ അഡ്വ. ജോജി ചിറയിൽ മോഡറേറ്റർ ആയിരിക്കും. വിശദവിവരങ്ങൾക്ക്: 9447751276. 9447662034.
തുരുത്തി കാനായിൽ അന്തർദേശീയ സെമിനാർ
12:10 AM Jan 30, 2020 | Deepika.com