കുമളി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരള - തമിഴ്നാട് സംസ്ഥാനങ്ങൾ തമ്മിൽ പുതിയ പ്രശ്നങ്ങൾ ഇല്ലെന്നു സുപ്രീംകോടതി നിയോഗിച്ചിട്ടുള്ള ഉന്നതാധികാര സമിതി ചെയർമാൻ ഗുൽഷൻ രാജ്. ബേബി ഡാം ദൃഢമാക്കുന്നതുൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കു സമീപ ഭാവിയിൽത്തന്നെ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന് സമിതി അംഗങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
അണക്കെട്ടിനു സമീപത്തെ നിർമാണ പ്രവർത്തനങ്ങൾക്കുവേണ്ടി മരം മുറിച്ചുമാറ്റാനുള്ള തമിഴ്നാടിന്റെ ആവശ്യം കേരളം അംഗീകരിച്ചിട്ടില്ല. അണക്കെട്ടിലേക്ക് വൈദ്യുതി ലൈൻ വലിക്കാനുള്ള ശ്രമത്തിനും കേരളം അനുവാദം നൽകിയിട്ടില്ല. വൈദ്യുതിയുടെ കാര്യത്തിലും സമാന സ്ഥിതിയാണുള്ളത്.
അണക്കെട്ടിലെ നിർമാണങ്ങൾക്ക് വിവിധ സർക്കാർ വകുപ്പുകളുടെ അനുമതി ആവശ്യമുള്ളതിനാലാണ് കാലതാമസം ഉണ്ടാകുന്നതെന്ന് ഉന്നതാധികാര സമിതി വിലയിരുത്തി. അംഗങ്ങൾ ഇന്നലെ രാവിലെ മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തി.
ഉന്നതാധികാര സമിതി മുല്ലപ്പെരിയാർ ഡാം സന്ദർശിച്ചു
12:20 AM Jan 29, 2020 | Deepika.com