ചൈനയിൽനിന്നു കേരളത്തിൽ എത്തിയതിനുശേഷം പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ/ ജില്ലാ സർവെയ്ലൻസ് യൂണിറ്റ് എന്നിവിടങ്ങളിൽ വിവരം അറിയിക്കുകയും മാർഗനിർദേശങ്ങൾ തേടുകയും ചെയ്യുക. ഇവർ നിർദേശിക്കുന്ന ഡോക്ടറോട് സഹായം തേടണം. ഡോക്ടറോട് യാത്രാ വിവരവും രോഗ ലക്ഷണവും പറയുക.
ഇവ ശ്രദ്ധിക്കുക
രോഗബാധിത പ്രദേശത്തുനിന്നും എത്തിയിരിക്കുന്നവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പ്രസ്തുത സ്ഥലത്തുനിന്നു പുറപ്പെട്ട തീയതി മുതൽ 28 ദിവസത്തേക്ക് സ്വന്തം വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയേണ്ട താണ്.
സ്വന്തം കുടുംബാംഗങ്ങളുടെയും ചുറ്റുപാടുള്ളവരുടെയും സുരക്ഷയ്ക്കായി, ഈ സമയം പൊതുസ്ഥലങ്ങളിൽ പോകാതയെും മറ്റുള്ളവരോട് അടുത്ത് ഇടപഴകാതെയും കഴിയണം.
വീട്ടിൽ ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവരുണ്ടെ ങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ചുമയ്ക്കുന്പോഴും തുമ്മുന്പോഴും വായും മൂക്കും തൂവാലയോ തോർത്തോ ഉപയോഗിച്ച് മൂടുക. ഇവ ലഭ്യമായില്ലെങ്കിൽ മൂക്കും വായും കൈമുട്ടിന് മുകളിൽ ഉള്ളിലാക്കി ചുമയ്ക്കുക.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകണം. സോപ്പും വെള്ളവും ലഭ്യമായില്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.
പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കർശനമായി ഒഴിവാക്കുക. ചൈനയിലേക്ക്(പ്രത്യേകിച്ച് വുഹാനിലേക്കു) യാത്ര പരമാവധി ഒഴിവാക്കുക.
സംശയ നിവാരണത്തിനും, സേവനങ്ങൾക്കുമായി ദിശ 0471 2552066 അല്ലെങ്കിൽ 1056 ൽ വിളിക്കാം.
കൊറോണ രോഗപ്രതിരോധം: രോഗം അറിയാം, ജാഗ്രത പാലിക്കാം
12:54 AM Jan 28, 2020 | Deepika.com