സംഘർഷ ഭൂമിയിൽ സമാധാന ദൂതികയായ സീയന്നാമ്മ വിടപറഞ്ഞു

12:01 AM Jan 22, 2020 | Deepika.com
ചങ്ങനാശേരി: ഒരൊറ്റയാൾ ചലിച്ചുപോകരുത്, തല്ലും അടിയും ഉണ്ടാക്കാനുള്ളവരല്ല നമ്മൾ. സംഘട്ടനം ഒന്നിനും പരിഹാരമല്ല. എല്ലാവരും പിരിഞ്ഞുപോകുന്നതാണ് നന്ന്, നമ്മൾ നല്ല പാരന്പര്യമുള്ള ചങ്ങനാശേരിക്കാരാണ്. ഒരധ്യാപിക വിദ്യാർഥികളോട് പറയുന്ന സ്വരത്തിലാണ് കല്ലും വടികളുമായി അക്രമത്തിനെത്തിയ നൂറുകണക്കിനു വരുന്ന ആളുകളോട് ഒരു സന്യാസിനി ആജ്ഞാപിച്ചത്. ഇതു പറഞ്ഞത് പോലീസ് ഉദ്യോഗസ്ഥരോ രാഷ്‌ട്രീയ നേതാക്കളോ അല്ല. ചങ്ങനാശേരി സെന്‍റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിലെ മുൻ അധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന സിയന്നാമ്മ എന്ന സിസ്റ്റർ സിയന്ന സിഎംസി ആയിരുന്നു. 22വർഷം മുന്പ് 1998ൽ ചങ്ങനാശേരി കെഎസ്ആർടിസി ജംഗ്ഷനിലാണ് ആ സംഭവം അരങ്ങേറിയത്.

എസ്ബി കോളജിൽ വിദ്യാർഥി സമരത്തെത്തുടർന്ന് ചീറിയടുത്ത ഇരുസംഘങ്ങൾക്ക് നടുവിൽനിന്നാണ് സിസ്റ്റർ സീയന്ന സമാധത്തിന്‍റെ സന്ദേശം ഉയർത്തിയത്. തമ്മിലടിക്കാനെത്തിയ രാഷ്‌ട്രീയ പ്രവർത്തകർ സീയന്നാമ്മയുടെ ശബ്ദംകേട്ട് മുദ്രാവാക്യം വിളികൾ മുഴക്കി ഏതാനും സമയത്തിനുശേഷം പിരിഞ്ഞുപോയ കാഴ്ച ചങ്ങനാശേരിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ സംഭവമായിരുന്നു. പ്രകടനക്കാരെ നിയന്ത്രിക്കാനുണ്ടായിരുന്നത് ഇരുന്നൂറിലേറെ പോലീസുകാരായിരുന്നു.

പിറ്റേന്നിറങ്ങിയ പത്രങ്ങളുടെ ആദ്യതാളിൽതന്നെ പ്രകടനക്കാരുടെ മുന്നിൽ കൈകെട്ടി നില്ക്കുന്ന സിസ്റ്റർ സീയന്നായുടെ ചിത്രം പ്രസിദ്ധീകരിച്ചു. എസ്ബി കോളജിൽ എസ്എഫ്ഐ വിദ്യാർഥി സമരം കൊടുന്പിരിക്കൊണ്ട 1998 ഒക്ടോബർ 16നാണ് സന്യാസിനിയായ സീയന്നായുടെ സ്നേഹനിർഭരവും ചടുലവുമായ വാക്കുകൾ സംഘട്ടനത്തിനു നേതൃത്വം നൽകാനെത്തിയവർക്ക് തിരിച്ചറിവു പകർന്നത്. 1998 ഒക്ടോബർ 17ന് ദീപികയുടെ ഒന്നാംപേജിലാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്.

സെന്‍റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായിരുന്ന സിയന്നാമ്മ വിദ്യാർഥികളുടെ ഇഷ്ടഗുരുനാഥയും പൊതുസമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെട്ടു പ്രവർത്തിച്ചിരുന്ന സന്യാസിനിയുമായിരുന്നു. പാവപ്പെട്ടവരോടും രോഗികളോടും കാരുണ്യം കാണിച്ച സിസ്റ്റർ സിയന്ന റെഡ്ക്രോസിന്‍റെ ചങ്ങനാശേരിയിലെ പ്രമുഖയായ പ്രവർത്തകയുമായിരുന്നു. പള്ളികളിലും പൊതുസ്ഥലങ്ങളിലും ബക്കറ്റുകൾ വച്ച് മരുന്നുകൾ ശേഖരിച്ചു ഡോക്ടർമാരുടെ നിർദേശപ്രകാരം നിർധന രേഗികളുടെ വീടുകളിലെത്തിച്ചിരുന്നത് ഈ സന്യാസിനി നിർവഹിച്ച വലിയ സേവനങ്ങളിലൊന്നായിരുന്നു.

സെന്‍റ് ജോസഫ്സ് സ്കൂളിനോടുചേർന്നുള്ള കർമലീത്താ മഠത്തിൽ വിശ്രമ ജീവിതം നയിച്ചിരുന്ന സിസ്റ്റർ സിയന്ന ഇന്നലെ രാവിലെ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.


ബെന്നി ചിറയിൽ