ഐഎൻടിയുസി: വിമതർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കും: പ്രസിഡന്‍റ്

11:37 PM Jan 21, 2020 | Deepika.com
കൊച്ചി: വിഭാഗീയത വളർത്തി ഐഎൻടിയുസി കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച വിമതർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ആർ.ചന്ദ്രശേഖരൻ. അടുത്തുവരുന്ന തെരഞ്ഞെടുപ്പിനെ ഭയന്നാണ് ചിലർ ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ടുപോകുന്നത്. കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.

ഇതിൽ പലർക്കും പരാജയഭീതിയുണ്ട്. തന്‍റെ നേതൃത്വത്തിലുള്ള യൂണിയൻ പ്രവർത്തനം പോരെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇതുവരെ നടത്തിയ സമരപരിപാടികളുൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ എല്ലാരേഖകളും കൈവശമുണ്ട്. ഏഴ് സമരങ്ങളാണ് പിണറായി സർക്കാരിനെതിരേ കഴിഞ്ഞ മൂന്നര വർഷക്കാലം ഐഎൻടിയുസി നടത്തിയത്. ജനുവരി 17 നു പ്രഖ്യാപിച്ച സമരം യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസിഡന്‍റും പറഞ്ഞിട്ടാണ് മാറ്റിവച്ചത്. സർക്കാരിനെതിരെ സമരം നടത്തിയില്ല എന്ന് ഇപ്പോൾ ആരോപിക്കുന്നവർ കഴിഞ്ഞ സമരങ്ങളിൽ പങ്കെടുത്തവരാണ്. അധികാരത്തിൽ കടിച്ചു തൂങ്ങാൻ തനിക്ക് താൽപര്യമില്ല.

ഐഎൻടിയുസിയിൽ 17 ലക്ഷത്തോളം അംഗങ്ങളുണ്ട്. ഇവരെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന നേതൃത്വമാണ് ഇപ്പോഴുള്ളത്. എന്നാൽ വ്യക്തി താൽപ്പര്യങ്ങളുടെ പേരിൽ ചിലർ യൂണിയന്‍റെ ശക്തി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. 12 വർഷം യൂണിയന്‍റെ തലപ്പത്തിരുന്ന കെ.സുരേഷ്ബാബുവിന്‍റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങൾ നടക്കുന്നത്. ഇത് വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന് തൊഴിലാളികൾക്ക് ലഭ്യമാകുന്ന സീറ്റുകളെയും ബാധിക്കും.

ഐഎൻടിയുസി കോ-ഓർഡിനേഷൻ കമ്മിറ്റി എന്ന പേരിൽ ചിലർ 22ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇവരുടെ പരിപാടിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് താൻ കരുതുന്നതെന്നും ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ വി.പി. ജോർജ്, എം.എം. അലിയാർ, പി.ടി. പോൾ, ജില്ലാ പ്രസിഡന്‍റ് കെ.കെ. ഇബ്രാഹിംകുട്ടി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.