തൃശൂർ: സന്പൂർണ അക്രഡിറ്റേഷൻ മികവിൽ ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജ്. എൻജിനീയറിംഗ് ഉൾപ്പെടെയുള്ള പ്രഫഷണൽ കോഴ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച പരമോന്നത സംവിധാനമായ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ(എൻബിഎ) അംഗീകാരമാണ് കോളജിനു ലഭിച്ചത്.
ഇതിന്റെ പ്രഖ്യാപനം നാളെ ഉച്ചയ്ക്കു രണ്ടിനു കോളജ് ഓഡിറ്റോറിയത്തിൽ രമ്യ ഹരിദാസ് എംപി നിർവഹിക്കും. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യു.ആർ. പ്രദീപ്കുമാർ അനുമോദന സന്ദേശവും എപിജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ.എസ്. അയൂബ് മുഖ്യപ്രഭാഷണവും നടത്തും. വള്ളത്തോൾനഗർ പഞ്ചായത്ത് പ്രസിഡന്റ് പത്മജ, പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് രാജൻ വെട്ടത്ത്, കോളജ് മാനേജർ മോണ്. തോമസ് കാക്കശേരി, എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. റോയ് ജോസഫ് വടക്കൻ, അക്കാദമിക് ഡയറക്ടർ റവ.ഡോ. ജോസ് കണ്ണന്പുഴ, പ്രിൻസിപ്പൽ റവ.ഡോ. ജെയ്സണ് പോൾ മുളേരിക്കൽ സിഎംഐ, വിദ്യാർഥി യൂണിയൻ ചെയർമാൻ ജോയൽ മാത്യൂസ് എന്നിവർ പങ്കെടുക്കും.
സംസ്ഥാനത്തെ അഞ്ച് എൻജിനിയറിംഗ് കോളജുകൾക്കു മാത്രമേ അർഹതയുള്ള എല്ലാ കോഴ്സുകൾക്കും എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ളു.
ജ്യോതി കോളജിലെ നിലവിലെ അഞ്ചു കോഴ്സുകൾക്കും 2022 വരെ അക്രഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനമാണു നാളെ നടക്കുക. നാക് അക്രിഡിറ്റേഷൻ ലഭിച്ച ചുരുക്കം ചില കോളജുകളിലൊന്നു കൂടിയാണ് ജ്യോതി എൻജിനിയറിംഗ് കോളജ് എന്നു അക്കാദമിക് ഡയറക്ടർ റവ. ഡോ. ജോസ് കണ്ണന്പുഴ, പ്രിൻസിപ്പൽ റവ. ഡോ. ജെയ്സണ് പോൾ മുളേരിക്കൽ, ഡീൻ ഡോ. ഷിജോ വെള്ളായിക്കോട്ട്, സിവിൽ എൻജിനീയറിംഗ് ഇൻസ്ട്രക്ടർ സി.ജെ. ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സന്പൂർണ അക്രഡിറ്റേഷൻ മികവിൽ ജ്യോതി എൻജിനിയറിംഗ് കോളജ്
12:42 AM Jan 21, 2020 | Deepika.com