കൊച്ചി: പി.വി. അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത തടയണ പൊളിച്ചു കളയുന്നതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി.
തടയണ പൊളിക്കണമെന്ന മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവിനെതിരേ എംഎൽഎയുടെ ഭാര്യാ പിതാവ് അബ്ദുൾ ലത്തീഫ് നൽകിയ ഹർജിയും കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിലെ അനധികൃത തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള റിവർ പ്രൊട്ടക്ഷൻ കൗണ്‍സിൽ നൽകിയ ഹർജിയുമാണു ഹൈക്കോടതി പരിഗണിക്കുന്നത്. 2017 ഡിസംബർ 17നാണ് തടയണ പൊളിക്കാൻ കളക്ടർ നോട്ടീസ് നൽകിയത്.
തടയണ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനു താഴെ താമസിക്കുന്നവർക്ക് ഇത് അപകടഭീഷണി ഉണ്ടാക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണു കളക്ടർ നോട്ടീസ് നൽകിയത്. ഇരു വിഭാഗങ്ങളുടെയും വാദം പൂർത്തിയായതിനെത്തുടർന്നാണു ഹൈക്കോടതി ഹർജികൾ വിധി പറയാൻ മാറ്റിയത്.
തടയണ പൊളിക്കൽ: ഹർജികൾ വിധി പറയാൻ മാറ്റി
12:24 AM Jan 21, 2020 | Deepika.com