താമരശേരി/വെള്ളമുണ്ട: പെരുമ്പള്ളിയിൽ കാറും ടിപ്പറും കുട്ടിയിടിച്ച്സഹോദരങ്ങൾ മരിച്ചു. വെള്ളമുണ്ട പുളിഞ്ഞാൽ വല്ലാട്ടിൽ ജോസ്-എൽസി ദമ്പതിമാരുടെ മൂത്തമകൻ ജിനിൽ ജോസ് (35) ഇളയ സഹോദരൻ ജിനീഷ് ജോസ് (27) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം.എറണാകുളത്ത് നിന്നും വെള്ളമുണ്ടയിലേക്ക് ഇരുവരും കാറിൽവരുമ്പോൾ റോഡരികിൽ നിർത്തിയിട്ട ബസിനെ മറികടക്കവേയാണ് അപകടം. ജിനിൽ സംഭവസ്ഥലത്തും ജിനീഷ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.
സംസ്കാരം ഇന്നുച്ചകഴിഞ്ഞു മൂന്നിനു പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളിയിൽ നടത്തും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ ഇന്നലെ രാത്രി ഏഴോടെ വീട്ടിലെത്തിച്ചു. ജോസ് - മേരി ദന്പതികളുടെ രണ്ടാമത്തെ മകൻ ജിനൂപിന്റെ വിവാഹം ഇന്നലെ നിശ്ചയിക്കാനിരിക്കെയായിരുന്നു ജിനിലിന്റെയും ജിനീഷിന്റെയും മരണം.
എറണാകുളത്തെ ജോലിസ്ഥലത്തുനിന്നു വയനാട്ടിലേക്കു വരികയായിരുന്ന സഹോദരങ്ങൾ സഞ്ചരിച്ച കാർ ടിപ്പറുമായി കൂട്ടിയിടിച്ചശേഷം മതിലിൽ ഇടിച്ചുമറിയുകയായിരുന്നു. ജിനിൽ താമരശേരി ഗവ.ആശുപത്രിയിലും ജീനീഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കോണ്ടുപോകന്നതിനിടയിലുമാണ് മരിച്ചത്. ജിനിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. ഭാര്യ: പുൽപ്പള്ളി പയസ് നഗർ ഒറ്റക്കുന്നേൽ വിനീത(നഴ്സ് യുകെ). മാരുതി സുസുക്കി കന്പനിയിൽ ഇലക്ട്രീഷനാണ് ജിനീഷ്.
ഈങ്ങാപ്പുഴയിൽ കാറും ടിപ്പറും കുട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു
01:04 AM Dec 16, 2019 | Deepika.com