തൃശൂർ: പ്രവാസി ഡിവിഡന്റ് പദ്ധതിയിലുള്ള നിക്ഷേപത്തിനു സംസ്ഥാന സർക്കാരിന്റെ പൂർണ ഗാരന്റി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനോടൊപ്പം നാടിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള വളരുന്ന നിക്ഷേപ പദ്ധതിയാണു പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി ക്ഷേമബോർഡ് മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതി നാടിനു സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കും. ആദ്യ മൂന്നു വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതുമാണ് പദ്ധതി.
പ്രവാസി ഡിവിഡന്റ് പദ്ധതി പ്രാബല്യത്തിൽ
01:00 AM Dec 15, 2019 | Deepika.com