തിരുവനന്തപുരം:ദുരിതാശ്വാസ തുക വേഗത്തിൽ നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിലെ വിവിധ വകുപ്പുകൾ നൽകുന്ന ഉത്തരവുകളും വിജ്ഞാപനങ്ങളും കൃത്യമായി മനസിലാക്കണം. എങ്കിൽ മാത്രമേ സംസ്ഥാന താത്പര്യം അനുസരിച്ച് നിലപാട് എടുക്കാനാവൂ.
ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചവരോട് ഹാർഡ് കോപ്പിയുമായി ഓഫീസിലെത്താൻ പറയുന്ന ഉദ്യോഗസ്ഥരുടെ നടപടി ഗൗരവത്തോടെ കാണണം. ഇത്തരക്കാർക്കെതിരേ കർശന നടപടിയുണ്ടാവണം. ജീവനക്കാർ ഓഫീസിലെത്തുന്നതിൽ കൃത്യനിഷ്ഠ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. റെയിൽവേ പാത ഇരട്ടിപ്പിക്കലിനും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളുടെ വികസനത്തിനും ആവശ്യമായ ഭൂമി സമയബന്ധിതമായി ഏറ്റെടുക്കണം. സർക്കാർ നിശ്ചയിച്ച വികസന പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കണമെന്നും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്ക് കൃത്യമായി സഹായം എത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.യോഗം ഇന്നും തുടരും.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ. കെ. ബാലൻ, ജി. സുധാകരൻ, പി. തിലോത്തമൻ, എ. കെ. ശശീന്ദ്രൻ, ഇ. പി. ജയരാജൻ, എ. സി. മൊയ്തീൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ. കൃഷ്ണൻകുട്ടി, ഡോ. കെ. ടി. ജലീൽ, കടകംപള്ളി സുരേന്ദ്രൻ, ഡോ. ടി. എം. തോമസ് ഐസക്ക്, കെ. കെ. ശൈലജ ടീച്ചർ, എം. എം. മണി, ടി. പി. രാമകൃഷ്ണൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, വി. എസ്. സുനിൽകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. വി. കെ. രാമചന്ദ്രൻ, ഉന്നതതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
ദുരിതാശ്വാസ തുക വേഗത്തിൽ നല്കും: മുഖ്യമന്ത്രി പിണറായി വിജയൻ
12:24 AM Dec 12, 2019 | Deepika.com