ഏറ്റുമാനൂർ: ശബരിമല തീർഥാടകൻ ഏറ്റുമാനൂർ ക്ഷേത്രകുളത്തിൽ മുങ്ങിമരിച്ചു. തിരുവനതപുരം വെന്പായം ചെവിട്ടികുഴിയിൽ ബാലകൃഷ്ണന്റെ മകൻ ദീലീപ് കുമാറാ(38)ണ് ഇന്നു പുലർച്ചെ അഞ്ചിനു ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. ശബരിമല ദർശനം കഴിഞ്ഞു ഇന്നലെ രാത്രിയോടെയാണ് 22 പേരടങ്ങുന്ന സംഘം ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തിയത്.
രാത്രിയിൽ ഏറ്റുമാനൂരിൽ തങ്ങിയശേഷം പുലർച്ചെ അന്പലത്തിൽ നിർമാല്യം തൊഴുത് മടങ്ങാൻ നേരത്താണ് ദീലിപ് കൂട്ടത്തിൽ ഇല്ലെന്നു മറ്റുള്ളവർക്കു മനസിലായത്. സംഘാംഗങ്ങൾ ഫോണിൽ വിളിച്ച് നോക്കിയങ്കിലും ഫോണ് ബെല്ലടിച്ചതല്ലാതെ ഏടുത്തില്ല. തുടർന്ന് സംഘാംഗങ്ങൾ ചേർന്ന് നടത്തിയ തെരച്ചിലിൽ ദിലീപിന്റെ വസ്ത്രങ്ങളും ഫോണും കുളക്കടവിൽ കണ്ടെത്തി. തുടർന്ന് ഇവർ പോലീസിനെയും ക്ഷേത്രം അധികാരികളെയും അറിയിച്ചു. കോട്ടയത്തുനിന്നു ഫയർഫോഴ്സ് എത്തി 7.15നു മൃതദേഹം കണ്ടെത്തുകയായിരുന്നു. കുളിക്കാനിറങ്ങുന്നതിനിടയിൽ കാൽ വഴുതി വീണതാകാമെന്നു ഏറ്റുമാനൂർ പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് നൽകി.
പെയിന്റിംഗ് തൊഴിലാളിയാണു മരിച്ച ദിലീപ്. സന്ധ്യയാണ് ഭാര്യ. കാർത്തിക (എട്ട്) ഏകമകളാണ്.
ശബരിമല തീർഥാടകൻ മുങ്ങിമരിച്ചു
11:47 PM Dec 11, 2019 | Deepika.com