തിരുവനന്തപുരം: വസന്തോത്സവത്തിൽ പങ്കെടുക്കുന്ന വിവിധ സർക്കാർ- അർധ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും സ്വന്തം ഫണ്ടിൽ നിന്നു തുക ചെലവഴിക്കാൻ അനുമതി നൽകി.
പരമാവധി അഞ്ചു ലക്ഷം രൂപ വരെ ചെലവഴിക്കാനാണ് അനുമതി. ഡിസംബർ 21 മുതൽ ജനുവരി മൂന്നു വരെ തിരുവനന്തപുരം നിശാഗന്ധി, കനകക്കുന്ന്, സൂര്യകാന്തി ഫെയർ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വസന്തോത്സവം.
പൊതുമരാമത്ത് വകുപ്പിൽ പുതുതായി നിലവിൽ വന്ന നിരത്തു പരിപാലന വിഭാഗം, പാലങ്ങൾ, കെട്ടിട വിഭാഗം കാര്യാലയങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് മിനിസ്റ്റീരിയൽ ജീവനക്കാരുടെ തസ്തികകൾ വകുപ്പിന്റെ വിവിധ കാര്യാലയങ്ങളിൽ നിന്നു പുനർ വിന്യാസത്തിലൂടെ സൃഷ്ടിക്കും. ജൂനിയർ സൂപ്രണ്ട്- 13, സീനിയർ ക്ലാർക്ക്/ക്ലാർക്ക്- 152, കോണ്‍ഫിഡൻഷ്യൽ അസിസ്റ്റന്റ്- നാല്, ടൈപ്പിസ്റ്റ്- 47, ഓഫീസ് അറ്റൻഡന്റ്- 38 എന്നിങ്ങനെ 254 തസ്തികകളാണ് പുനർ വിന്യാസത്തിലൂടെ നികത്തുക. 32 മിനിസ്റ്റീരിയൽ തസ്തികകളുടെ പദവി ഉയർത്താനും തീരുമാനിച്ചു.
വസന്തോത്സവത്തിൽ പങ്കെടുക്കുന്ന വകുപ്പുകൾക്കു സ്വന്തം ഫണ്ടിൽ നിന്നു തുക ചെലവഴിക്കാം
11:43 PM Dec 11, 2019 | Deepika.com