കൊച്ചി: ലോക വ്യാപാരസംഘടനയുടെ നയങ്ങൾക്കനുസരിച്ചു വ്യവസായതാത്പര്യങ്ങൾക്കായി കടൽ തീറെഴുതാനുളള നീക്കത്തിനെതിരേ ഗുജറാത്തിൽനിന്നും പശ്ചിമബംഗാളിൽനിന്നും കന്യാകുമാരിയിലേക്കു മത്സ്യത്തൊഴിലാളി മാർച്ച് നടത്താൻ നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയസമ്മേളനം തീരുമാനിച്ചു.
മാർച്ചിനുശേഷം രാജ്യവ്യാപക പ്രക്ഷോഭത്തിനു ഫെബ്രുവരിയിൽ തുടക്കം കുറിക്കും.
മൂന്നു ദിവസമായി എറണാകുളം ആശിർഭവനിൽ നടന്നുവന്ന സമ്മേളനം ഇന്നലെ സമാപിച്ചു. ആശിർഭവനിൽ നടന്ന സമാപനസമ്മേളനം മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ജാക്സണ് പൊളളയിൽ, വി.ഡി. മജീന്ദ്രൻ, ടി.വി. ഷിജി, രാജു ആശ്രയം, വലേരിയൻ ഐസക്, എസ്. സ്റ്റീഫൻ, ആന്റണി കുരിശിങ്കൽ പി.വി. വിൽസണ്, ജെനറ്റ് ക്ലീറ്റസ്, ബഷീർ സദ്ദാം ബീച്ച്, ചിന്ന പോൾ, ജെസി രാജു എന്നിവരും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ഭാരവാഹികളായി നരേന്ദ്രപാട്ടീൽ -ചെയർപേഴ്സണ് (മഹാരാഷ്ട്ര), ടി. പീറ്റർ-ജനറൽ സെക്രട്ടറി (കേരളം), ഒലൻസിയോ സിമോൻസ് (ഗോവ), എം. അലയ (ഒറീസ, വൈസ്ചെയർമാൻമാർ), ഡോ. കുമാരവേലു (തമിഴ്നാട്), ഉസ്മാൻ ഗനിയ (ഗുജറാത്ത്), പോൾസാമി (പുതുച്ചേരി) -സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.
മത്സ്യബന്ധനം സംരക്ഷിക്കാൻ കന്യാകുമാരിയിലേക്കു മാർച്ച്
11:44 PM Dec 09, 2019 | Deepika.com